2009, ഡിസംബർ 29, ചൊവ്വാഴ്ച

വാക്കും വക്കാണവും വരലാറും

“vaak is as much as human creation as she is a divine manifestation" മാനവസംസ്കാരത്തിന്റെ നിലനില്പിന് മറ്റുഘടകങ്ങളോടൊപ്പം വാക്കിനും ഏറെ പ്രാധാന്യമുണ്ട്. വാക്കിന്റെ അസ്ഥാനത്തും അനവസരത്തിലുമുള്ള തെറ്റായ പ്രയോഗം കൊണ്ടുണ്ടാകുന്ന മുറിവുണക്കാൻ വ്യക്തികൾക്കും രാഷ്ട്രങ്ങൾക്കും ദശാബ്ദങ്ങളും ശതാബ്ദങ്ങളും വേണ്ടിവരും. ശരിയായ സന്ദർഭത്തിൽ ശരിയായ വിധത്തിൽ ഏറ്റവും യോജ്യമായ വാക്കുകൾ യുക്തിപൂർവം ശക്തിയായി പ്രയോഗിക്കുന്നവരാണ് കവികളും കലാകാരന്മാരും. കവികളാകട്ടെ, വാക്കുകൾ തമ്മിൽ കലർത്തി പുതിയ അർത്ഥതലങ്ങൾ സൃഷ്ടിക്കുകയും,വായനക്കാരെ ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.ഭാഷയുടെ വൈവിദ്ധ്യവും ലാളിത്യവും മനോഹാരിതയും വാക്കിലൂടെ നിലനിർത്തുന്നതും കവികളാണ്. മനുഷ്യസംസ്കാരം നിലനിർത്താൻ വേണ്ട നിയമാവലി ചമയ്ക്കുന്നതും എഴുത്തുകാർ തന്നെ

‌‌‌‌‌വാക്കുകളുടെ ആദാനപ്രദാനം സമാരംഭിക്കുന്നത് വിവിധ ഭാഷാസമൂഹങ്ങൾ ഒത്തു ചേരുമ്പോളാണ്.സുഗമമായി നടക്കുന്നതും ഈ കൊടുക്കൽ വാങ്ങൽ തന്നെ. വാക്കുകൾ ഒരു ഭാഷാസമൂഹത്തിൽ നിന്ന് മറ്റൊരു ഭാഷാസമൂഹത്തിൽ എത്തപ്പെടുമ്പോൾ രൂപമാറ്റവും അർത്ഥവ്യത്യാസവും സംഭവിക്കാം. മനുഷ്യരെപ്പോലെ മനുഷ്യസൃഷ്ടിയായ ഭാഷയും മാറ്റത്തിനു വിധേയമാണ്. എവിടെയാണ് മനുഷ്യന്റെ ജന്മഗൃഹം ,ഏതെല്ലം വഴിയിലൂടെ സഞ്ചരിച്ചാണ് ഇന്നു കാണുന്ന അവസ്ഥയിൽ എത്തിയത് തുടങ്ങിയ കാര്യങ്ങൾ ശാസ്ത്രജ്ഞന്മാരുടെ അന്വേഷണവിഷയങ്ങളാണ് ; അന്വേഷണം ഇപ്പോഴും തുടരുന്നു.

പുരാതന മനുഷ്യന്റെ യാത്രയിൽ ഒരു ഇടത്താവളമായിരുന്നിരിക്കാം നമ്മുടെ പുണ്യഭൂമിയായ ഭാരതം. വംശീയ ഭിന്നതയുള്ള മനുഷ്യരുടെ ഒരു ആവാസകേന്ദ്രമായിരുന്നു ഭാരതം. ഇതിൽ ഉത്തര ദക്ഷിണ വൈജാത്യം വളരെ കുറച്ചുമാത്രം. വംശീയപരമായ വ്യത്യാസങ്ങളെ അടിസ്ഥാനപ്പെടുത്തി ഉത്തര ദക്ഷിണ ഭാരതമെന്ന വേർതിരിവ് ശാസ്ത്രീയമായി നിലനിൽക്കുന്നതല്ല. ഭാഷാവ്യത്യാസം കാണുന്നു എന്നതാണ് വാദമെങ്കിൽ , ഭാഷ ഒരിക്കലും വർഗ്ഗ സ്വഭാവം നിശ്ചയിക്കാനുള്ള ഉപാധിയായി ശാസ്ത്രം അംഗീകരിക്കുന്നില്ല. തികച്ചും അപ്രധാനമായ ഒരു വിഷയത്തെ പർവതീകരിച്ച് ആവർത്തന സ്വഭാവത്തിലൂടെ ആര്യരെന്നും ദ്രാവിഡരെന്നും ഉള്ള പേരുകൾ ഉപയോഗിച്ച് വേർതിരിവുകൾ ഉണ്ടാക്കി ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്ന സ്വാർത്ഥ തത്പരരായ ചില ചരിത്ര പണ്ഡിതന്മാരും കക്ഷിരാഷ്ട്രീയക്കാരും ഇപ്പോഴും ജീവിക്കുന്നു. അവരുടെ ജീവാത്മാവും പരമാത്മാവും ഉത്തരേന്ത്യാക്കാരും ദക്ഷിണേന്ത്യാക്കാരും തമ്മിലുള്ള വ്യത്യാസങ്ങളാണ്. അവരുടെ ഭാഷയിൽ ഉത്തരേന്ത്യാക്കാർ ആര്യന്മാരാണ് .ആര്യന്മാർ പ്രായോഗിക ബുദ്ധിയുള്ളവരും ചിന്താശക്തിയുള്ളവരും ആണ്. ദക്ഷിണേന്ത്യാക്കാരായ ദ്രവീഡിയന്മാർ പൊതുവേ വികാര ജീവികൾ ആണ്. വേടന്മാർ രൂപമാറ്റം സംഭവിച്ച് ഉണ്ടായവരാണ് ദ്രവീഡിയന്മാർ. ഇത്തരം അശാസ്ത്രീയമായ ജല്പനങ്ങൾ വഴി ഉത്തരേന്ത്യക്കരേയും ദക്ഷിണേന്ത്യക്കാരേയും വേർതിരിച്ചു കാണിക്കുന്ന ലേഖനങ്ങൾ ‘The cultural history of India ' മുതലായ മഹത് ഗ്രന്ഥങ്ങളിൽ പോലും ഇടം കണ്ടിരിക്കുന്നു എന്ന ദുഃഖസത്യം ചരിത്രകാരന്മാരുടെ ശോചനീയ സ്ഥിതിക്കുള്ള വ്യക്തമായ ഉദാഹരണമാണ്. [Cultural History of India Vol I page 17-32& 83]

ഒരുകാലത്ത് ഇപ്പോൾ ദ്രവീഡിയൻ ഭാഷാസമൂഹത്തിൽ പെടുന്നു എന്ന് കരുതപ്പെടുന്നവർ ഭാരതമാകെ നിറഞ്ഞു നിന്നിരുന്ന കാലം ഉണ്ടായിരുന്നു എന്ന് നരവംശ ശാസ്ത്രജ്ഞന്മാർ വ്യക്തമാകുന്നു.“Evidence exists that possibly during the Neolithic period the aboriginal inhabitants of the subcontinent were dispersed and probably assimilated by invading tribesmen,who probably came from the west. On the basis of the recent archeological discoveries in the Indus Vally ,the civilization subsequently developed by the Dravidians equaled and possibly surpassed in splendour the civilizations of ancient Mesopotamia and Egypt. About the middle of third millennium BC Dravidian India was subjected to the first of a sustained series of invasions by tribes of Indo European linguistic stock " page 196 Vol 13 Fung Wagnall Encyclopedia.

Mrs Devala Mitra യുടെ അഭിപ്രായത്തിൽ "There are strong ground for believing that the Dravedians came to India from the East Mediterranean region long before the Aryans......The impact of the Dravedians was much stronger than that of any of these races and they practically Dravidianized whole of peninsular India" page 610 chapter 39 Forgin elements in Indain population. The Cultural History of India Vol II

വേറൊരു ഭാഷാസമൂഹത്തിന്റെ ശക്തവും തുടർച്ചയായുള്ളതുമായ ആക്രമണം താങ്ങാനാവാതെ ശിഥിലമായ ദ്രവീഡിയൻ ഭാഷാസമൂഹം അക്രമികളുടെ മേധാവിത്വം അം‌ഗീകരിച്ച് അവരുടെ ഭാഷയും സംസ്കാരവും ഭാഗികമായി സ്വീകരിച്ച് വളരുന്ന ഒരു ജനതയെ ആണ് നാം പിന്നീട് കാണുന്നത്. ഭാരതത്തിൽ അനേകം പ്രാകൃത ഭാഷകൾ ഉണ്ടാവാൻ കാരണം ഈ മേൽകോയ്മയുടെ ഏറ്റക്കുറച്ചിൽ മാത്രമല്ല, അടിസ്ഥാനപരമായി നിലനിന്ന വിവിധഭാഷാസമൂഹങ്ങളുടെ മേലാണ് ഈ പുത്തൻ ഭാഷ വന്നുഭവിച്ചത് എന്നതു കൊണ്ടുകൂടിയാണ്. ഈ പുത്തൻ ഭാഷ സമൂഹത്തിൽ നിന്ന്‌ വളരെ അകലത്തിൽ നില കൊണ്ട മറ്റുഭാഷാസമൂഹങ്ങൾക്ക് അവരുടെ തനിമ കാത്തുസൂക്ഷിക്കാനും സാദ്ധ്യമായി. ദക്ഷിണേന്ത്യൻ ഭാഷാസമൂഹങ്ങൾ ഈ ഇനത്തിൽപ്പെടുന്നു. ദക്ഷിണേന്ത്യൻ ഭാഷാസമൂഹങ്ങളിൽ പ്രധാനമായവ തെലുങ്ക്, തമിഴ്, കന്നട, മലയാളം എന്നീഭാഷകളാണ്. ഈ ഭാഷാസമൂഹങ്ങളെല്ലം ഒരുമിച്ച് ദ്രവീഡിയൻ ഭാഷാസമൂഹം എന്നാണ് അറിയപ്പെടുന്നത്. ഈ ഭാഷാസമൂഹവും ഒരു കാലത്ത് വാക്കുകളുടെ കൊടുക്കൽ വാങ്ങലിന് വിധേയമായിരുന്നെങ്കിലും അത് വളരെ കുറഞ്ഞ തോതിൽ മാത്രമായിരുന്നു. എന്നാൽ ഈ ഭാഷാസമൂഹത്തിൽ വിവിധഭാഷാ സമൂഹത്തിലുള്ള പദങ്ങൾ കടന്ന് കൂടിയിട്ടുണ്ട് എന്ന സത്യം ആർക്കും നിഷേധിക്കാൻ ആവുകയില്ല.

നമ്മുടെ മാതൃഭാഷയായ മലയാളം എ.ഡി എട്ടാം ശതാബ്ദം വരെയെങ്കിലും തമിഴിന്റെ അവിഭാജ്യ ഘടകമായിരുന്നു . അതിനു ശേഷം മലയാളം സംസ്കൃത ഭാഷാസമൂഹത്തിന്റെ അധിപത്യം സ്വീകരിച്ച് തമിഴിൽ നിന്നും തെന്നി മാറുകയാണ് ഉണ്ടായത്. തമിഴിനോടൊപ്പം ആയിരുന്നപ്പോഴും മലയാളത്തിൽ അന്യഭാഷാപദങ്ങൾ കടന്നു കൂടിയിട്ടുണ്ടായിരുന്നു. ബുദ്ധ,ജൈന പ്രാകൃതങ്ങളിൽ നിന്നും മാഗധി പ്രാകൃതത്തിൽ നിന്നും കടന്നു കൂടിയ പദങ്ങൾ അനവധിയാണ്. വിവിധ ഭാഷാസമൂഹങ്ങൾ ഒത്തുചേരുമ്പോൾ പദങ്ങളുടെ കൊടുക്കൽ വാങ്ങൽ മാത്രമല്ല നടക്കുന്നത് , സാംസ്കാരിക തലത്തിലുള്ള ആദാനപ്രക്രിയയും ഇതോടൊപ്പം സംഭവിക്കുന്നു. ഭാരതം ഒട്ടാകെ ഒരു ഹൈബ്രിഡ് കൾച്ചർ ഉണ്ടാകാൻ കാരണവും വിവിധ ഭാഷാസമൂഹങ്ങളുടെ ഒത്തുചേരൽ മുഖാന്തിരമാണ്.

ആഗമ പദങ്ങളെ അടിസ്ഥനമാക്കി ചരിത്ര രചന നടത്തുന്നത് ഉചിതമോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. എന്നാലും മലയാള ഭാഷയുടെ ഉല്പത്തി തേടി പോകുന്ന ഒരാളിന് ചില ചരിത്ര സത്യങ്ങൾ വെളിവാകും. ഉദാഹരണമായി ബ്രാഹ്മണ മേധാവിത്വം കൊടികുത്തി വാണിരുന്ന കാലത്ത് ബ്രാഹ്മണഭാഷയെ അന്ധമായി അനുകരിക്കാനും പദപ്രയോഗങ്ങൾ ആവർത്തിക്കാനും ശ്രമിച്ചിരുന്ന ഒരുജനത ഇവിടെ ഉണ്ടായിരുന്നു. സംസ്കൃത ഭാഷയെ ബഹുമാനിക്കുക മാത്രമല്ല അത് ഉപയോഗിക്കുന്നവരെ ആരാധിക്കാനും കേരളിയരിൽ ചിലർ തയ്യാറായിരുന്നു. ഈ വിധേയത്വമാണ് മലയാളം എന്ന ഒരു ഭാഷ ഉണ്ടാവാൻ കാരണമായത്. വിധേയത്വം കുറഞ്ഞ തെക്കൻ തിരുവിതാംകൂറിൽ മലയാണ്മയും തമിഴും കൂടികലർന്ന ഒരു ഭാഷയാണ് ഉരുത്തിരിഞ്ഞത്. തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനം ആണെങ്കിലും അവിടത്തെ മലയാളം മറ്റുജില്ലകളിലെ മലയാളത്തിൽ നിന്നും ഭിന്നമാണ്. ഉച്ചാരണരീതിയിലും പദപ്രയോഗത്തിലും എല്ലാം ഇപ്പോഴും തമിഴിനോടും തെലുങ്കിനോടുമാണ് കൂറ്. ‘എന്തൊരു’ ‘എന്തരോ’ മുതലായ പ്രയോഗങ്ങൾ തിരുവനന്തപുരം ഭാഷയിൽ സുലഭമാണ്.

‘അമ്പി’ എന്ന പദത്തിന് ഉച്ചാരണ വ്യതിയാനം സംഭവിച്ചപ്പോൾ ‘അപ്പി’യായ കഥ ഇന്ന് അങ്ങാടിപാട്ടാണ്. ഉയർന്ന ജാതിയിലുള്ള കുട്ടികളെ ‘അമ്പി’എന്നാണ് താണ ജാതിക്കാർ ഈ അടുത്ത കാലംവരേയും വിളിച്ചിരുന്നത്. അത് ജനകീയമായപ്പോൾ ‘അമ്പി’ ‘അപ്പി’ ആയി. ‘അപ്പി’ എന്നത് എങ്ങിനെ കുഞ്ഞുങ്ങളുടെ വിസർജ്യവുമായി ബന്ധപ്പെടുത്തി എന്നത് ഗവേഷണ വിഷയം ആക്കാവുന്നതാണ്. തമിഴ് ഭാഷയിൽ സംഭവിച്ച സബ്‌ജറ്റ്-ഓബ്‌ജറ്റ് കൺഫ്യൂഷൻ കേരളത്തിലും സംഭവിച്ചിട്ടുണ്ടാവാം.

തിരുവന്തപുരം എന്ന സ്ഥലനാമത്തിന് ‘ആയർ’ വംശജരുടെ ചരിത്രവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതിൽ തെറ്റില്ല. ഗുരു നന്ദ ദക്ഷൻ (കുരു നന്ദ ഡക്കൻ) എന്ന ആയ് രാജാവ് ഏ.ഡി. എട്ടാം ശതകത്തിൽ വിഴിഞ്ഞം ഉൾപ്പെട്ട തിരുനന്തപുരത്തിന്റെ ഭരണം നിർവഹിച്ചിരുന്നതായി ചരിത്രരേഖകൾ വെളിപ്പെടുത്തുന്നു. കേരളത്തിൽ ആകെ സംഭവിച്ച ബ്രാഹ്മണ മേധാവിത്വത്തിനൊപ്പം ഗുരു നന്ദ ദക്ഷന്റെ പേരിലുള്ള ‘തിരു നന്ദപുരം’ ‘തിരു അനന്തപുരം’ ആക്കിയതല്ലേ എന്ന സംശയിക്കാവുന്നതാണ്. ‘പുരം‘ എന്ന പദാന്ത്യത്തിലെ പ്രയോഗം തിരുവനന്തപുരത്തെ സംസ്കൃത ഭാഷയുമായി ബന്ധിപ്പിക്കുന്നു. പാർത്ഥിവപുരം ആയരുടെ സംഭാവനയാണെന്ന് ഓർക്കുക. ആയർക്കു് സംസ്കൃത ഭാഷയിൽ നിന്നുൽഭവിച്ച പ്രാകൃതഭാഷയുമായിട്ടായിരിക്കാം അടുത്ത ബന്ധം. ‘കാന്തളൂർശാലയുടെ കലം അറുത്തരുളാൻ’ സഹായിച്ച ചോള (ഗോലർ ,കോലാര്യർ) വംശജരുമായി ആയ്‌വംശജർക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. കാന്തളൂർശാലയുടെ നടത്തിപ്പിനായി ചേരന്മാർക്കോ ,പാണ്ഡ്യർക്കോ കൊടുക്കേണ്ടിയിരുന്ന കപ്പം ചോളർ ഇല്ലാതാക്കിയത് ‘ആയ്’‌വംശജർ സ്വാഗതം ചെയ്തതായി വേണം അനുമാനിക്കാൻ. വള്ളുവനാട് ഭരിച്ചിരുന്ന വള്ളുവകോനാതിരിക്ക് വല്ലഭ എന്ന സ്ഥാനപ്പേരുള്ളതു പോലെ ആയ്‌വംശാധിപന്മാർക്കും വല്ലഭ സ്ഥാനം ഉണ്ടായിരുന്നിരിക്കാം.പുരാതനമായ തിരുവല്ലം (തിരു വല്ലഭ) ക്ഷേത്രം തിരുവന്തപുരത്ത് ആണെന്ന് ഓർക്കാവുന്നതാണ്.‘വല്ലഭ’ത്തിൽ നിന്നാണ്‘വല്ല’‘വള്ളു’ തുടങ്ങിയ പദങ്ങൾ ഉണ്ടായത്.തിരുവനന്തപുരം മലയാളത്തിൽ സ്വന്തബന്ധങ്ങൾ കാണിക്കുന്ന പദങ്ങൾക്കും പ്രത്യേകതയുണ്ട്. അച്ഛൻ എന്ന പദത്തിന് ഇപ്പോൾ പ്രചാരം കിട്ടിയിട്ടുണ്ടെങ്കിലും കൂടുതൽ അറിയപ്പെട്ടിരുന്ന പദം അപ്പനാണ്. അപ്പൂപ്പനിലെ അപ്പനെ ഓർക്കുക. അമ്മ തള്ളയും അച്ഛൻ തന്തയും ആണ് ഗ്രാമ പ്രദേശങ്ങളിൽ. തിരുവനന്തപുരത്തുകാർക്ക് ചേട്ടനും ജേഷ്ടനും ഇല്ല.പകരം ‘അണ്ണാ’ ‘അണ്ണൻ’ എന്നി പദങ്ങളാണ് ഉപയോഗിച്ചുവരുന്നത്. ചേച്ചിക്കു പകരം ‘അക്ക’യെന്നും ‘അക്കനെ’ന്നും ആണ് ഉപയോഗിക്കുക. അനുജത്തിയെ ‘തങ്കി’യെന്നും, അനുജനെ ‘തമ്പി’യെന്നുമാണ് അടുത്തകാലംവരേയും വിളിച്ചിരുന്നത്. കുടുംബത്തിലെ മൂത്ത കാരണവർക്കുണ്ടായിരുന്ന പോറ്റിസ്ഥനം ഇപ്പോൾ ഇല്ലാതായിട്ടുണ്ട്. ഭാര്യയെ ‘അച്ചി’യെന്നാണ് വിളിക്കുക. പാലക്കാട്ടെ ‘ നായരച്ചി’യുമായി ഇതിന് ബന്ധമുണ്ടെന്ന് തോന്നുന്നില്ല. തമിഴിൽ കൂത്തച്ചി അശ്ലീലമാണ്. ദേവദാസികൾക്ക് ക്ഷേത്രഭരണത്തിലുണ്ടായിരുന്ന പ്രാധാന്യം ഇല്ലാതായപ്പോൾ ദേവദാസികൾ വെറും കൂത്തച്ചികളായി മാറിയ ചരിത്ര സംഭവം ഇവിടെ സ്മരണീയമാണ്. കേരളത്തിൽ ക്ഷേത്രങ്ങൾ ബ്രാഹ്മണരുടെ കാലത്താണ് ഉണ്ടായത്. കൂത്തമ്പലങ്ങൾ ഉള്ള ക്ഷേത്രങ്ങൾ പൊതുവെ കുറവാണ്. അതു കൊണ്ടായിരിക്കം ദേവദാസി സമ്പ്രദായം കേരളത്തിൽ ഇല്ലാതെ പോയത്. മാത്രവുമല്ല ബ്രാഹ്മണർക്ക് മറ്റുജാതി സ്ത്രീകളുടെമേൽ ശാരീരികവും സാംസ്കാരികവുമായ ആധിപത്യം ഉണ്ടായിരുന്നതു കൊണ്ട് ദേവദാസി സമ്പ്രദായം ഒരു ആവശ്യമായി മാറിയില്ല. അതേ സമയം ശുചീന്ദ്രംക്ഷേത്രം ഉൾപ്പെട്ട തെക്കൻ തിരുവിതാംകൂറിൽ ദേവദാസീ സമ്പ്രദായം ഉണ്ടായിരുന്നതായി ചരിത്രകാരന്മാർ വ്യക്തമാക്കുന്നു
മറ്റുഭാഷാസമൂഹങ്ങൾ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ പ്രദേശങ്ങളിൽ എത്തുന്നതിനു മുമ്പ് ഉത്തരേന്ത്യൻ സംസ്ഥനങ്ങളിൽ എന്നപോലെ ഇവിടേയും ഗോത്ര സംസ്കാരം മാത്രമേ നിലവിലുണ്ടായിരുന്നുള്ളു. കുടിയേറ്റക്കരുടെ മെച്ചപ്പെട്ട ഭാഷയും സംസ്കാരവും സ്വീകരിക്കാനും സ്വന്തം ഭാഷകളെ പൂർണ്ണമായല്ലെങ്കിലും കാലാന്തരങ്ങളിൽ മറക്കാനും ഈ ഗോത്രസമുദായങ്ങൾക്ക് കഴിഞ്ഞു.ഏറ്റവും അടുത്ത ബന്ധങ്ങൾ സൂചിപ്പിക്കുന്ന പദങ്ങൾ പോലും ആഗതപദങ്ങളാണെന്ന് കാണുന്നതിൽ നിന്ന് കുടിയേറ്റഭാഷാസമൂഹത്തിന്റെ മേധാവിത്വം തെളിഞ്ഞു കാണാം. അപ്പ, അമ്മ, അക്ക മുതലായ പദങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്.

എല്ലാ ഇൻഡോയൂറോപ്യൻ ഭാഷാസമൂഹങ്ങളിലും ‘പ്’അല്ലെങ്കിൽ ‘ബ് ’ ആണ് അപ്പാ എന്ന വാക്കിന്റെ അടിസ്ഥാന ശബ്ദം. അമ്മ എന്ന പദത്തിൽ ‘മ് ’ എന്ന ശബ്ദവും. ഓൾഡ് ഇംഗ്ലീഷിൽ ‘Pater’ ‘Mater’ എന്നി പദങ്ങളും സംസ്കൃതത്തിൽ ‘പിതാ’ ‘മാതാ’ എന്നപദങ്ങളും ഉദാഹരണങ്ങളാണ്. സെമിറ്റിക്ക് ഭാഷകളിൽ ‘പ’ ‘മ’ എന്നീ വ്യജ്ഞനങ്ങൾ ഒരു സ്വരാക്ഷരത്തിന്റെ സഹായത്തോടെ നില്ക്കുന്നു. ഉദാഹരണത്തിന് ഹീബ്രൂ വിൽ ‘അബ’ എന്നപദത്തിന് അപ്പൻ എന്നാണ് അർത്ഥം. ‘അമ്മ‘യ്ക്കാണെങ്കിൽ ‘ഏമ’ എന്നതാണ് പദം. ദക്ഷിണേന്ത്യൻ ഭാഷകൾക്ക് സെമിറ്റിക്ക് ഭാഷകളോടാണ് അടുത്തബന്ധം. അർമേക്ക് ഭാഷയിൽ ഉള്ള ‘അബ്ബ’ എന്ന പദത്തിന് ‘അപ്പ’നോട് വളരെ അടുത്ത സാമ്യമാണുള്ളത്. ടിബറ്റൻ ഭാഷകളിൽ ‘പ’ ആണിനേയും ‘മ’ പെണ്ണിനേയും സൂചിപ്പിക്കുന്ന പദങ്ങളാണ്. മറ്റൊരു പ്രകടമായ ഉദാഹരണം അക്കയെന്ന തിരുവനന്തപുരം മലയാളത്തിലുള്ള പദമാണ്. മറാത്തി, കന്നട. തെലുങ്ക്. തമിഴ് എന്നീ ഭാഷകളിൽ ഈ പദം കണ്ടുവരുന്നു. മംഗോളിയൻ ഭാഷയിൽ ‘achan’-യും ടിബറ്റൻ ഭാഷകളിൽ ‘achcha’-യും ആണ്. ലാപ്പിഷ് ഭാഷയിൽ ‘അക്കെ‘ എന്ന പദത്തിന് ‘ഭാര്യ’യെന്നും മുത്തശ്ശി എന്നും അർത്ഥമുണ്ട്. (കാൾഡ് വെല്ലിനോട് കടപ്പാട്)

സാധരണക്കാരായ മാതൃഭാഷാസ്നേഹികൾ വാക്കുകളുടെ ഉത്ഭവസ്ഥാനമോ(source) അവയ്ക്ക് വന്ന അർത്ഥവ്യത്യാസമോ അറിയുന്നവരാകണമെന്നില്ല. പദസ്വീകരണത്തിനോടൊപ്പം സാംസ്കാരിക സങ്കലനം സംഭവിച്ചിട്ടുണ്ട് എന്ന വസ്തുതയും അവർക്ക് അന്യമാണ്. പക്ഷേ സാധരണ ജനങ്ങളുടെ മാതൃഭാഷാസ്നേഹം ചൂഷണം ചെയ്യുന്ന കക്ഷിരാഷ്രീയക്കാർ അവരെ ഭാഷാഭ്രന്തന്മാരാക്കുകയാണ് ചെയ്യാറുള്ളത്. ഇതുതന്നെയാണ് മതത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത്. നമുക്കുവേണ്ടത് ഭാഷാഭ്രന്തന്മാരെയോ മതഭ്രാന്തന്മാരേയോ അല്ല,സ്വയം ചിന്തിക്കാൻ കഴിയുന്ന രാഷ്ട്രത്തിനെ സ്നേഹിക്കുന്ന ഭാരതീയരേയാണ്. ഭാഷ ആശയ വിനിമയത്തിനുള്ള ഉപാധിയാണെന്നും മതം ഉത്സവകാലങ്ങളിൽ ചന്തത്തോടെ അണിയാൻ ഉതകുന്ന മേലങ്കി മാത്രമാണെന്നും അറിഞ്ഞാൽതന്നെ അതു നമ്മുടെ വിജയമാണ്.

2009, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

കാണാത്ത മുഖം

കണ്ടില്ലെങ്കിലും കാണുന്നു ഞാനാ- പിഞ്ചോമന മുഖത്ത് വിരിയും പിച്ചിപൂക്കൾ. അമ്മതൻ ആനന്ദാശ്രുക്കളിൽ അലിയും അനന്തമാം ദുഃഖ സ്മരണകൾ കൈയ്യടിമേളത്തിൽ ഒളിക്കും ഒരച്ഛന്റെ താളം തെറ്റിയ ഹൃദയമിടിപ്പുകൾ. സ്നേഹസംഗമത്തിനെന്നും വിരുന്നൊരുക്കുന്ന,വിയർപ്പൊഴുക്കുന്ന മാന്യ സുഹൃത്തുക്കൾക്ക് എന്റെ വിനീത കൂപ്പുകൈ കടപ്പാട് : സുനിലിന്റെ ആൽത്തറയിലെ ബ്ലോഗ് റിപ്പോർട്ട്

2009, ഓഗസ്റ്റ് 9, ഞായറാഴ്‌ച

അവൾ കഥ പറയുന്നു:

കുറ്റാകുരിരുട്ടിൽ കാട് ആടി തിമിർത്തപ്പോൾ മഴപെയ്ത് പുഴയാകെ വീർത്തു ചെമന്നപ്പോൾ, കടപുഴങ്ങി വീണോരു ചന്ദനമരമാണു ഞാൻ. പൊങ്ങിയും താണും തപ്പിയും തടഞ്ഞും ചാഞ്ഞും ചരിഞ്ഞും അനങ്ങാപ്പാറയിൽ ഉരുമ്മി അലഞ്ഞുലഞ്ഞും യാത്ര നീണ്ടുനീണ്ടു പോകവേ നീന്തിയെത്തിയൊരു പും‌ഗവൻ കെട്ടിപിടിച്ചുമ്മവച്ച് കരയോളമെത്തീച്ച് കയറിൽ കുടുക്കി എന്നെ. അന്തികള്ളുമോന്താനവൻ പോയ സന്ധ്യാസമയം കള്ളചിരിയുമായ് ഒരു ബാലൻ കുണുങ്ങി കുണുങ്ങി വന്ന് കെട്ടഴിച്ചുവിട്ട പിറക് തുള്ളി ചാടി ഓടിമറഞ്ഞു. ഒഴികിയെത്തി ഞാനീ കടലിൻ മാറിൽ അനാഥയല്ല ഞാൻ അവശയുമല്ല. അനന്തമായ് നൃത്തം ചെയ്യും അമ്മതൻ ഹർമ്മ്യത്തിൻ അങ്കണത്തിൽ അമ്മക്ക് തുണയായ് ,കൊത്തിവച്ചൊരു തൂണായ്, നിത്യസൌരഭ്യമോടെ ഇന്നുമെന്നും വാഴും ഞാൻ.

2009, ജൂലൈ 19, ഞായറാഴ്‌ച

കേരളം ‘വളരുന്നു’

കേരളം തളരുന്നു താഴുന്നു ആഴക്കടലിൽ ജാതിക്കോമരങ്ങൾ തെയ്യം തുള്ളുന്നു. മത വെറിയന്മാർ കലിതുള്ളിയാടുന്നു. പാവങ്ങൾ പട്ടിണി പരിവട്ടത്തിൽ ഉഴലുന്നു. തീരത്ത തോരാത്ത ദുഃഖത്തിൻ ഉരുളുകൾ പൊട്ടുന്നു,കുടിലുകൾ ഒഴുകി മറയുന്നു. അദ്ധ്വാനിക്കും കഴുതകൾക്ക് അത്താണി ചമയും രാഷ്ടീയ ശിഖണ്ഡികൾ പുത്തൽ പുൽമേടുകൾ തേടി ഉന്മത്തരായ് ഉയരങ്ങളിൽ പറക്കുന്നു. കേരളം ‘വളരുന്നു’ കാണാക്കടലും താണ്ടി, അന്യമാം രാജ്യങ്ങളിലെ സ്വപ്നമാം ഡോളർ കൂമ്പാരങ്ങളിലൂടെ.

2009, ജൂൺ 10, ബുധനാഴ്‌ച

നനാത്വത്തിൽ ഏകത്വം

ഒരിക്കൽ പരിഹാസം സ്പുരിക്കുന്ന ഭാഷയിൽ പുരികം വളച്ച് ആരെയോ ആക്ഷേപിക്കുന്നു എന്ന പ്രതീതി മുഖത്ത് പ്രതിഫലിപ്പിച്ച് എന്റെ ഒരു സുഹൃത്ത് പറഞ്ഞ വാചകമാണ് ഈ ലേഖനത്തിന് പ്രചോദനം. ഭാരതീയ ആചാരാനുഷ്ഠാനങ്ങളേയും വിശ്വാസ വൈരുദ്ധ്യങ്ങളേയും കുറിച്ചുള്ള ചർച്ചക്കിടയിൽ അദ്ദേഹം പറഞ്ഞു “ ഇപ്പോൾ നമ്മുടെ രാജ്യത്ത് ഹർത്താൽ എന്ന ആചാരവും, ഗുണ്ടായിസവും, ബലാത്സംഗവും, രാഷ്ട്രീയക്കാരിലും ബ്യൂറോക്രസിയിലും കാണുന്ന കറപ്ഷനും അല്ലാതെ മറ്റെന്തു പൊതു സ്വഭാവമാണ് ഈ മഹാരാജ്യത്ത് ഉള്ളത്? unity in diversity ഉണ്ടെന്ന്‌ സമർത്ഥിക്കാൻ താങ്കൾക്ക് ആകുമോ?“ ചിന്തക്ക് തീകൊളുത്താൻ പോന്ന ചോദ്യം! ഉത്തരേന്ത്യൻ ദക്ഷിണേന്ത്യൻ വൈജാത്യം ഒരു യാഥാർത്ഥ്യമാണ്. ഇവർ വിവിധ വർഗ്ഗങ്ങളെ (RACES) പ്രതിനിധാനം ചെയ്യുന്നു എന്ന് സായിപ്പും ഇന്ത്യാക്കാരും എഴുതിയ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. സ്കൂളുകളിലും കോളേജുകളിലും നമ്മൾ പഠിച്ചതും ഇന്ന് പഠിപ്പിക്കുന്നതും ഇതു തന്നെ.ദക്ഷിണേന്ത്യാക്കാർ സാമ്പാർ കുടിയന്മാരാണെന്ന് ഉത്തരേന്ത്യൻ elites പറയാറുണ്ട്. ആഹാരരീതിയിലുള്ള വ്യത്യാസം മാത്രമല്ല വസ്ത്ര ധാരണ രീതിയിലുള്ള മാറ്റങ്ങളും പലപ്പോഴും ചർച്ചാവിഷയമാകാറുണ്ട്. കൂറച്ചുകൂടി പാണ്ഡിത്യം അവകാശപ്പെടുന്നവർ, ദക്ഷിണേന്ത്യാക്കാർ രാക്ഷസഗണത്തിൽ പെടുന്ന ശൂദ്രജാതിക്കാരും ഉത്തരേന്ത്യാക്കാർ ആര്യവർഗ്ഗത്തിൽ പെടുന്ന ബ്രാഹ്മണരോ, ക്ഷത്രിയരോ,വൈശ്യരോ ആണെന്നും അവകാശപ്പെടുന്നു. ഇവർ സാംസ്കാരികതലത്തിലും ഭിന്നരാണുപോലും. .“Dravidian mind was (is) introspective and at the same time more mystical than the Aryan which was (is) matter of fact and more practical." Cultural Heritage of India Volume l page 82. ദ്രവിഡിയൻ ആര്യൻ എന്ന വർഗ്ഗ സങ്കല്പം തന്നെ തെറ്റാണ്. മാത്രമല്ല ഒരു വർഗ്ഗത്തിന്റെ "Mind" അളക്കാനുള്ള ശാസ്ത്രീയ മാർഗ്ഗം ഏതാണെന്ന് ഈ പണ്ഡിത ശിരോമണികൾ വ്യക്തമാക്കുന്നുമില്ല. ബ്രാഹ്മണരെല്ലാം ഉത്തരേന്ത്യാക്കാരാണെന്നും,ഉത്തരേന്ത്യാക്കാരെല്ലാം ആര്യന്മാരാണെന്നും ഉള്ള അബദ്ധധാരണകൾ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . ഇതിന്റെ ഉത്ഭവം എവിടെനിന്നാണെന്ന് ഇപ്പോൾ കണ്ടുപിടിക്കുക ദുഷ്കരം തന്നെ. കാൾഡ്‌വെൽ എന്ന മഹാൻ വളരെ ബുദ്ധിപൂർവം പ്രസ്താവിച്ച ഒരു “സത്യം”,തമിഴ് ഉൾപ്പെടെയുള്ള ഭാഷകൾ സംസാ‍രിക്കുന്ന ജനത ഒരു പ്രത്യേക വർഗ്ഗത്തിൽ പെടുന്നുഎന്നാണ്. അദ്ദേഹം പറയുന്നു,“The indigenous Dravidian Languages which have maintained their ground for more than 2000 years against Sanskrit, the language of numerous, powerful and venerated, sacerdotal Race, may be expected successfully to resist the encroachment of every other tongue" A comparative Grammar of the Dravidian or South Indian family of Languages by Robert Caldwel പേജ് 3 published in 1875 “ഇവിടെ ആര്യൻ വർഗ്ഗത്തേ കുറിച്ച് പറയുന്ന കാൾഡ്‌വെൽ സായിപ്പ് മറ്റൊരു പേജിൽ വേറൊരു സന്ദർഭത്തിൽ ദ്രവിഡിയൻ വർഗ്ഗത്തേ കുറിച്ച് പറയുന്നത് ശ്രദ്ധിക്കുക. "with the exception of Orissa and those districts of Western India and the Dekhan in which Gujarati and Marathi are spoken, the whole of peninsular portion of India from the Vindyan mountains and the River Narmada to Cape Comrin, is peopled by different branches of one and the same Race speaking the different dialects of one and the same Language , the language to which the term 'Dravidian is here applied ....." id page1 വിഭിന്ന ഭാഷകൾ സംസാരിക്കുന്ന വിഭിന്ന വർഗ്ഗത്തിൽപ്പെടുന്ന രണ്ടു വർഗ്ഗക്കാരായി ഭാരതീയരെ വേർപിരിക്കാൻ കാർഡ്‌വെൽ സായിപ്പും ശ്രമിക്കുന്നു. ഭിന്നിപ്പിച്ച് ഭരിക്കുക എന്നത് ഒരു രാഷ്ട്രീയ തന്ത്രവുമാണല്ലോ? വർഗ്ഗം (Race ) ജീവപരമാണ് ഭാഷാപരമല്ല. “ the scientific concept of race is biological one that does not take into account Nationality language religion or culture" Funk and Wagnalls New Encyclopedia Vol 20 page നരവംശ ശാസ്ത്രജ്ഞന്മാർ -Aryan Race,American Race,Dravidian Race, Muslim Race, എന്നൊന്നും മനുഷ്യ വർഗ്ഗത്തെ വിഭജിച്ചിട്ടില്ലാത്തതിനു കാരണം ഇങ്ങിനെ ഒരു വിഭജനം ജീവശാസ്ത്രപരമായി തെളിയിക്കാൻ കഴിയാത്തതു കൊണ്ടാണ്. ബ്രാഹ്മണനാണ് സംസ്കൃതം സംസാരിക്കുന്നു എന്നതു കൊണ്ടു മാത്രം അയാൾ ആര്യൻ ആണ് എന്നു പറയുന്നത് ശരിയാവില്ല. ഒരു വ്യക്തിയുടെ ഭാഷയും സംസ്കാരവും ആ വ്യക്തി ജനിച്ചു ജീവിക്കുന്ന സമുദായത്തിന്റേതാണ്. ജീവശാസ്ത്രത്തിന് അതിൽ പങ്കില്ല. അതിനാൽ ദ്രവീഡിയൻ റെയിസ്സ് ,ആര്യൻ റെയിസ് എന്നൊക്കെ പറയുമ്പോൾ അവ ശാസ്ത്ര വിധികൾക്ക് ചേർന്നതാണോ എന്നു കൂടി ചിന്തിക്കാൻ പണ്ഡിതർ ബാദ്ധ്യസ്ഥരാണ്. നരവംശ ശാസ്ത്രജ്ഞർ ശാസ്ത്രാടിസ്ഥാനത്തിൽ കോക്കസോയിഡ്സ്, നീഗ്രോയിഡ്സ്, മംഗളോയിഡ്സ് എന്നീ വഗ്ഗങ്ങളെ കുറിച്ചാണ് പറഞ്ഞിട്ടുള്ളത്. ഇതിൽ അവാന്തര വിഭാഗങ്ങൾ ഉണ്ടാവാമെന്നും സൂചിപ്പിച്ചിട്ടുണ്ട്. രണ്ടു വർഗ്ഗങ്ങൾ ചേർന്ന് മറ്റൊരു വർഗ്ഗം ഉണ്ടാവുന്നത് ശാസ്ത്രീയമായി ശരിയാണുതാനും. പക്ഷേ ഒരു സമൂഹം താമസ്സിക്കുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്ര മാനം കണക്കാക്കാതെ അവരുടെ സംസാരഭാഷയെ മത്രം അടിസ്ഥാനമാക്കി നടത്തുന്ന വർഗ്ഗ നിർണ്ണയം അശാസ്ത്രീയമാണ്. മാക്സ്മുള്ളർ ആണല്ലോ ഭാഷയുടെ അടിസ്ഥനത്തിൽ വർഗ്ഗ നിർണ്ണയം നടത്തിയത്. പക്ഷേ നേരത്തേ പറഞ്ഞതു മുഴുവൻ ശരിയല്ലയെന്നും,“ Language was no test of race“ എന്ന്‌ അവസാ‍നമായി തിരുത്തേണ്ടി വന്നതും അദ്ദേഹത്തിന്റെ മഹത്വമായി കണക്കാക്കണം. ഇതേ പോലെ ഒരു വ്യക്തിയുടെ ബുദ്ധിശക്തിയും (ഐ.ക്യൂ.) അയാൾ ഉൾപ്പെടുന്ന (അയാളെ ഉൾക്കൊള്ളുന്ന) പ്രത്യേക വർഗ്ഗവും തമ്മിൽ ബന്ധിപ്പിക്കുന്നതും തികച്ചും അശാസ്ത്രീയമാണ്. ഒരു വ്യക്തിയുടെ ബുദ്ധിപരമായ കഴിവും മാനസിക വളർച്ചയും പാരമ്പര്യത്തോടൊപ്പം അയാളുടെ സാമൂഹ്യ സാംസ്കാരിക സാമ്പത്തിക ചുറ്റുപാടുകളേയും കൂടി ആശ്രയിച്ചാണിരിക്കുന്നത്. ചരിത്രാതീത കാലത്തുതന്നെ ഭാരതം എന്ന പുണ്യഭൂമിയിലേക്ക് വ്യത്യസ്ത ഭഷകൾ സംസാരിച്ചിരുന്ന വിഭിന്ന വർഗ്ഗക്കാർ വിവിധോദ്ദേശങ്ങളുമായി കടന്നു വന്നിട്ടുണ്ടെന്ന് ജവർലാൽ നെഹ്രു അദ്ദേഹത്തിന്റെ ‘ഡിസ്കവറി ഓഫ് ഇന്ത്യ’ എന്ന ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ടുതന്നെ വൈവിദ്ധ്യം ഒഴിവാക്കാൻ കഴിയാത്തതായി ഇപ്പോഴും നിലനിൽക്കുന്നു. “Diversity is on the srface Anybody can see it“-നെഹൃ. പക്ഷേ ഈ Diversity വർദ്ധിക്കുന്നതല്ലാതെ കുറയുന്നില്ലായെന്നത് വരാനിരിക്കുന്ന അപകടത്തിന്റെ ചൂണ്ടു പലകയാണ്. വ്യക്തിയുടെ ജാ‍തിപരവും,മതപരവും ആയ വരട്ടു ചിന്തയും (dogmatic thinking ) മതത്തിനോടുള്ള അന്ധമായ വിശ്വാസവും,വ്യക്തി ഉൾപ്പെടുന്ന സമൂഹത്തിന്റെ വൈകാരിക ബന്ധവും, വികാരത്തിന്റേതല്ലാതെ വിചാരത്തിന്റെ ലോകത്തിലേക്ക് എത്തിപ്പെടാനുള്ള കഴിവില്ലായ്മയും, എല്ലാത്തിനും ഉപരി ഇവയെ ചൂഷണം ചെയ്യാൻ അവസരവും കാത്ത് കഴിയുന്ന സ്വാർത്ഥമതികളായ കക്ഷിരാഷ്ട്രീയ നേതാക്കന്മാരും ഈ diversity യുടെ ആഴം മനപൂർവം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നവരാ‍ണ്. രാഷ്ട്രീയ നേതൃത്വമണ് രാഷ്ട്രത്തിന്റെ ഭാവി നിശ്ചയിക്കുന്നത്. നേതൃത്വ നിരയിലുള്ളവർ ഹിപ്പോക്രിറ്റ്സും കഴിവില്ലാത്തവരുമായാൽ രാജ്യത്തിന്റെ ഭാവി ഇരുളാനേ തരമുള്ളൂ. മതേതരത്വം പ്രസംഗിക്കുകയും രഹസ്യമായി മതപ്രീണനത്തിന് ശ്രമിക്കുകയും ചെയ്യുന്ന വൈരുദ്ധ്യം ഇന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളിലും കണ്ടുവരുന്നു. ഇത് വലിയ അപകടത്തിലേക്കായിരിക്കും രാഷ്ട്രത്തെ കൊണ്ടെത്തിക്കുക. ഭാരതീയർ സംഘടനാധിഷ്ഠിത മതങ്ങളിലല്ല വിശ്വസിക്കുന്നത്. ഇപ്പോൾ ചില തത്പരകക്ഷികൾ മതങ്ങളെ സംഘടനാധിഷ്ടിതമാക്കാൻ ശ്രമിക്കുന്നുണ്ടെന്നത് സത്യം തന്നെ.അവരെ നിലക്ക് നിറുത്തേണ്ടത് രാഷ്ട്രീയക്കാരാണ്, ഭരിക്കുന്നവരാണ്. ഇവരെ കൂട്ടുപിടിച്ച് വോട്ടു ബാങ്കുകൾ ഉണ്ടാക്കാതിരിക്കാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കണം. സംഘടാനാഷ്ഠിത മതങ്ങളെ , അവർ ഭൂരിപക്ഷമായാ‍ലും ന്യൂനപക്ഷമായാലും പ്രീണിപ്പിക്കുന്നത് ഒരുപോലെ ആപത്താണ്. മതത്തിൽ നിന്നും ജാതിയിൽ നിന്നും ജനതയെ രക്ഷിക്കേണ്ടവർ ജാതിക്കും മതത്തിനും അടിമവേല ചെയ്യേണ്ടി വരുന്നത് ഏറ്റവും നികൃഷ്ടമായ ഒരു ഏർപ്പാടായി വേണം കരുതാൻ. മതാദ്ധ്യക്ഷന്മാരോ രാഷ്ടീയവൽക്കരിച്ച മതസംഘടങ്ങളുടെ നേതാക്കന്മാരോ,രഹസ്യമായി മതസംഘടനകൾക്ക് നേതൃത്വം കൊടുത്ത് രാജ്യം ഭരിക്കാൻ ചുമതലപ്പെടുത്തുന്നവരോ, രാഷ്ട്രത്തലവന്മാരായാൽ മതനിയമങ്ങളാവും ജനങ്ങൾ അനുസരിക്കാൻ നിർബന്ധിതരാവുക. 'It is a theocratic country' എന്നാവും മറ്റു രാജ്യങ്ങൾ വിലയിരുത്തുക. അർക്കും തന്നെ മതത്തിന്റെയോ ജാതിയുടേയോ പേരിൽ പ്രതിനിധിയാകാനോ ഭരണത്തിൽ പങ്കാളിയാകാനോ കഴിയാത്ത അവസ്ഥയിൽ ആ രാജ്യത്തെ secular state എന്നു വിളിക്കുന്നതിൽ തെറ്റില്ല. രാജ്യത്തിന്റെ നില നില്പിനാണോ മതത്തിന്റെ മേലങ്കി അണിയലാണോ,ഇതിലേതാണ് പ്രാധാന്യം എന്ന് ചിന്തിക്കേണ്ടത് ഭാരതീയരാണ്. മത വിശ്വാസം രാജ്യസ്നേഹത്തിന് ഒരു വിധത്തിലും തടസ്സമാവരുത്. പല മതങ്ങളിൽ വിശ്വസിക്കുന്നവർ, പല ഭാഷകൾ സംസാരിക്കുന്നവർ, ഇവരുടെയെല്ലാം പ്രതിനിധികളാവണം രാജ്യം ഭരിക്കേണ്ടത്. അധികാരം കിട്ടിയാൽ സ്വയം ചുരുങ്ങി എന്റെ മതം,എന്റെ ജാതി, എന്റെ ഭാഷ, എന്റെ സംസ്ഥാനം,എന്റെ നിയോജക മണ്ഡലം, എന്റെ വാർഡ്, എന്നിങ്ങനെ പോയി പോയി അവസാനം എന്റെ വീട്,ഞാൻ എന്ന് ചിന്തിക്കുന്നവരെ അല്ല നമുക്ക് വേണ്ടത്. പൈതൃകമായി സഹസ്രാബ്ദങ്ങൾ കൊണ്ട് ഭാരതീയ ജനത നേടിയെടുത്ത ആത്മീയ ഊർജ്ജം ഒരു അടിയൊഴുക്കായി വടക്കുനിന്നും തെക്കോട്ടും പടിഞ്ഞാറു നിന്ന് കിഴക്കോട്ടും ഒഴുകുന്നുണ്ട്. ഭാരതത്തിലെ ഗോത്രവർഗ്ഗക്കാരും ചരിത്രാതീത കാലത്ത് ഇവിടേക്ക് കുടിയേറി പാർത്ത വിദേശിയരും ഒത്തു ചേർന്ന് ഉണ്ടാക്കിയ ഒരു പാരമ്പര്യ വൈശിഷ്ടമായി വേണം ഈ ആത്മീയ ഊർജ്ജത്തെ കാണാൻ. ആകാശവും ഭൂമിയും തമ്മിൽ എന്താണ് ബന്ധമെന്ന് ഒരു സാധരണ മനുഷ്യനോട് ചോദിച്ചാൽ ഉത്തരം പറയാൻ ഏറെ വിഷമിക്കും. അതേ പോലുള്ള ഒരു അവസ്ഥാ വിശേഷമാണ് ഈ unifying link ന്റെ അടിസ്ഥാന ഗുണത്തേ കുറിച്ച് ചോദിച്ചാലും ഉണ്ടാവുക. ഇത് ജാതി മത ഭാഷാ പരിഗണനകൾക്കും രാഷ്ട്രിയ ആദർശ്ശങ്ങൾക്കും അതീതമാണ്. എന്തിനെയും പുണ്യമായി കരുതുന്ന, എന്ത് അധാർമ്മികതയേയും സഹനശക്തിയോടെ നേരിടുന്ന ശാരാശരി പ്രായോഗിക ബുദ്ധിയുള്ള, സ്വന്തം ജാതിയിൽ ഊറ്റം കൊള്ളുന്ന, മതം എന്താണ് എന്തിനാണ് ആരുടെ സൃഷ്ടിയാണ് എന്നറിയാത്ത, ആചാരാനുഷ്ഠാനങ്ങൾ മോക്ഷപ്രാപ്തിക്കു വഴിയൊരുക്കും എന്ന് വിശ്വസിക്കുന്ന അല്പ വിദ്യാ‍ഭ്യാസവും ആഴത്തിൽ ചിന്തിക്കാൻ കഴിവില്ലാത്തതും വികാരത്തിന്റെ ലോകത്തിൽ മാത്രം ജീവിക്കുന്നതും ആയ ആളുകളുടെ കൂട്ടായ്മയാണ് ഭാരതീയ ജനത. ഇവർ അറിയാതെ ഇവരെ ബന്ധിപ്പിക്കുന്ന ആത്മീയ ചരട് പൊട്ടിച്ചെറിയാനാണ് തത്പര കക്ഷികളുടെ ശ്രമം. ഈ ഗൂഢശ്രമത്തിൽ ദേശീയരും വിദേശിയരും ഉണ്ട്. സ്വാർത്ഥമതികളും സങ്കുചിത താത്പര്യക്കാരുമായ ഈ നെഗറ്റീവ് ഫോഴ്സുകളായിരിക്കും രാജ്യത്തിന് വലിയ ആപത്ത് ഉണ്ടാക്കാൻ പോകുന്നത്. അങ്ങിനെ സംഭവിച്ചാൽ കാൽ ശതാബ്ദത്തിനുള്ളിൽ ഭാരതം ചെറിയ ചെറിയ രാജ്യങ്ങളായി ചിഹ്ന ഭിന്നമാകുമെന്ന് പ്രവചിക്കാൻ ഒരു ഋഷിവര്യനെ തേടേണ്ട ആവശ്യം ഇല്ലതന്നെ.

2009, ജൂൺ 4, വ്യാഴാഴ്‌ച

കവയത്രി

നിന്റെ ചുറ്റിലും ഒഴുകിയ നീരുറവകൾ വറ്റിവരണ്ട് നിനക്ക് സ്നേഹജലം തരാതായപ്പോൾ ഏകന്തതയുടെ കുരിശും ചുമന്ന് നീ സാഹിതീസൌധത്തിന്റെ പടിവാതിൾക്കൽ എത്തി. നിന്റെ ദു:ഖം, സുഖവും സത്യവും ആണെന്നും നിനക്കുവേണ്ടത് സ്വാതന്ത്ര്യമാണെന്നും നീയറിഞ്ഞു. എത്ര ആഴത്തിലാണോ , ദു:ഖം നിന്നെ നീയാക്കിയത് അത്രയും ആഴത്തിൽ സ്നേഹം നിന്നിലൂടെ പരന്നൊഴുകി. നീ മനസ്സ് മാന്തിക്കീറി രക്തത്തിൽ മുക്കിയെഴുതിയ വരികൾ ആനന്ദ നീർത്തടമായി. നിന്നെ ഒളിപ്പിച്ചിരുന്ന പുറന്തോട് നിന്റെ ആത്മാവ് തട്ടിയുടച്ചപ്പോൾ പൊട്ടി ചിതറിയ മുത്തുകളാണു നിൻ സൃഷ്ടി. സ്വയം ശോഭ വിതറാൻ നിനക്ക് കരുത്തു നൽകിയ സൂര്യദേവനാരാണ്? ഇരുട്ടിനെ വെളിച്ചമാക്കാനും അഗ്നിയെ നിലാവാക്കാനുമുള്ള മാസ്മര വിദ്യ പഠിപ്പിച്ചതാരാണ്? കൊച്ചു കൊച്ചു വാക്കുകളിലൂടെ വലിയൊരു പ്രേമഹർമ്യം നിർമ്മിക്കാനും നിഴൽ പോലെ ചുമരിൽ ദൃശ്യ രൂപങ്ങൾ ഒളിപ്പിക്കാനും നിനക്കെങ്ങിനെ സാദ്ധ്യമായി? ആത്മാവ് സ്വയം പൊട്ടി വിരിയുമ്പോൾ സ്വർഗ്ഗിയ പ്രേമത്തിൻ സൌരഭ്യം പരക്കുന്നു. അർത്ഥ ശൂന്യമാം ചോദ്യങ്ങളും പരിഹാസ തേൻ പുരട്ടിയ ഒളിയമ്പൊകളും പാഴ് വേലയാകുന്നു!

2009, മേയ് 12, ചൊവ്വാഴ്ച

യാത്രികർ

അന്വേഷികളീ യാത്രികർ

സ്വയം അറിയാൻ ശ്രമിക്കുന്നവർ

അറിവിന്റെ കണ്ണികൾ ചേർത്ത്

സ്വർണ്ണമാല പണിയുന്നവർ.

ഊതിവീർപ്പിച്ചോരഹന്തതൻ

ബലൂണുകൾ പൊട്ടിച്ചു രസിപ്പവർ.

യാത്ര ലഹരിയെന്നോതുന്നവർ

ലീലാവിനോദങ്ങളിലാറാടി

നീന്തിതുടിച്ചുല്ലസിക്കുന്നവർ.

മുക്തിക്കായ് ഭക്തി മാർഗ്ഗം സ്വീകരിച്ചവർ

‘ഭക്തിയല്ലാതെ മറ്റൊന്നും ഇല്ലീയുലകിൽ

ഭക്തിയാണ് സത്യം ,സത്യമാണ് ഭക്തി’

എന്നു പാടി സ്നേഹം പങ്കിടുന്നോർ.

( സത്യമെന്നൊരുകൂട്ടർ, വെറുകാപട്യമെന്നു മറ്റുചിലർ )

സഹൃദയരെ സദാ രസിപ്പിക്കാനായ് പിറന്നവർ,

സഞ്ചാര സാഹിത്യ നഭോമണ്ഡലത്തിൽ

അത്ഭുത ജ്യോതിസ്സുകളായി വിലസ്സാൻ

വെമ്പൽ കൊള്ളും മനീഷിമാർ!

ഇന്നലെ ഉണ്ടായിരുന്നവർ ഇന്നില്ലല്ലോ

എന്നോർത്ത് ദുഃഖിക്കുന്നവർ.

നാളെയുമീയാത്ര തുടരാനാകുമോ

എന്ന് വ്യാകുലപ്പെടുന്നവർ.

സ്നേഹിക്കാനും സേവിക്കാനും

ഒരു വഴികാട്ടി കൂടിയില്ലല്ലോ

എന്ന് വേദനയാൽ മനസ്സുരുകി

കരയും ‘ചിന്താവിഷ്ടയായ സീത’മാർ.

ഒത്തു ചേരലിനും വഴിപിരിയലിനുമാണീ യാത്ര

എത്തിചേരാൻ എതയോ ഇടങ്ങളാണിനി ബാക്കി.

ഔപചാരികതയുടെ വരമ്പുകൾ

വെട്ടിമാറ്റിയാൽ പൊട്ടിയൊഴുകും സ്നേഹസരിത്ത്

വിണ്ടുകീറിയ മനസ്സിൽ പ്രേമവല്ലരികൾ

പൂത്തുലയും,യാത്ര ധന്യമാകും

എനിക്കുമാത്രമായ് ഒരു ദീർഘയാത്രക്ക് സമയമായി

ആരാണാവോ വഴികാട്ടിയായ് എന്റെ മുന്നിൽ?

2009, ഏപ്രിൽ 21, ചൊവ്വാഴ്ച

പ്രതിധ്വനി

ഇരുട്ടും വെളിച്ചവും പോലെ ജീവിതവും മരണവും ഒന്നാണെന്നറിയുക. സൂര്യനിൽ അലിഞ്ഞ് ഇല്ലാതാവാൻ കാമാഗ്നി കത്തിതീരണമെന്നറിയുക. തഴുകി തലോടാനായ് വരും തെന്നൽ ഒഴുകി മാറിപ്പോകേണമെന്നറിയുക. മോഹത്തിൽ പെരുമഴ ആഴിതൻ ആഴത്തിൽ ആഴ്ന്ന് അദൃശ്യമാകേണമെന്നറിയുക. അഗാധശൂന്യതയിൽ നിന്നന്നുയരുമീ ശബ്ദം, ആത്മാവും ബുദ്ധിയും ഒന്നാണെന്നറിയുന്ന ആനന്ദാനുഭൂതിതൻ പ്രതിധ്വനിയാണെന്നറിയുക.

2009, ഏപ്രിൽ 15, ബുധനാഴ്‌ച

അഭിവാഞ്ച

ജീവൻ നിലനിൽകണമെന്നത്
ജീവന്റെ തന്നെ നിലയ്ക്കാത്ത
അഭിവാഞ്ഛ ആണെന്നറിയുന്നു
അതിന്റെ മൃദുസ്പന്ദനം
ഞാൻ അനുഭവിക്കുന്നു
ജീവിക്കുന്നു എന്ന് തോന്നിക്കാൻ ഒരു
കഠിന ശ്രമമാണീ ജീവിതം.
മോഹവലയത്തിൽ കുടുങ്ങിയ
മീൻ കണക്കെ തുള്ളുന്നു തുടിക്കുന്നു.
ചുറ്റിലും വെള്ളമാണെങ്കിലും
ദാഹം പെരുകുന്നു.
ഭയക്കുന്നു ഞൻ ഇവറ്റയെ
ഭയമറ്റ് സ്വതന്ത്രനായെങ്കിൽ എനിക്ക്
ഞാനല്ലാതാകാൻ കഴിഞ്ഞേനെ.

2009, ഏപ്രിൽ 4, ശനിയാഴ്‌ച

മരണം പടിവാതില്കൽ എത്തും മുമ്പ്

വിളക്കുകെടുത്താൻ സമയമായെങ്കിലും ഇരുട്ടിന്റെ ശൂന്യതയിൽ, ഉള്ളിന്റെ ഉള്ളിൽ ജ്വലിക്കും ദീപമുയർത്തട്ടെ,ചുറ്റും വീശും കാറ്റിൽ കെട്ടുപോയാലും എണ്ണയൂട്ടി തിരികൊളുത്താൻ അമ്മയുണ്ടല്ലോ! സ്നേഹത്തിന്റെ അഗാധതയിൽ നിന്നുയർന്നു ദു:ഖത്തിൻ കുമിളകൾ വെന്തുരുകും ചൂടിൽ മരണത്തിൻ പടിവാതിലിൽ ഞാനെന്റമ്മയെ കണ്ടു ആശ്വാസത്തിന്റെ കണ്ണുനീരരുവിയിൽ നീന്തി തുടിച്ചു ഞാനല്പനേരം സ്വയം മറന്ന് ഊളിയിട്ടു ആത്മാവിൻ മടിത്തട്ടിലേക്കായ്. ഇരുട്ടിലാകെ തപ്പിതടഞ്ഞു കരണം മറിഞ്ഞു മലർന്നു പൊങ്ങി അമ്പ് കൊണ്ട് മലച്ച മീൻ കണക്കെ. സായാഹ്നമായ് സന്ധ്യയായ് സമയമായ് ഇനി ഇരുട്ടിന്റെ ശൂന്യതയിലേക്ക് ഒഴുകിമറയാൻ.

2009, മാർച്ച് 30, തിങ്കളാഴ്‌ച

സത്യമെത്ര വിചിത്രം

സത്യമെത്ര വിചിത്രം വിരൂപം അർത്ഥസത്യം സത്യമായ് ചമയുന്നു വാർദ്ധക്യം യൌവനത്തിൻ മേലങ്കി അണിയുമ്പോലെ സത്യം സൌന്ദര്യമാണുപോലും വൈരൂപ്യമാരുടെ സന്തതി? അനുപേക്ഷണിയമാണു സത്യം പക്ഷേ ആപേക്ഷികമാണതിൻ സ്വഭാവം നൈമിഷികമാണതിൻ ജീവൻ ശ്വാശ്വതമെന്നത് വെറും സങ്കല്പം മാത്രം. സന്ദർഭോചിതം, പ്രാദേശികം, നാശഹേതുകം, അതല്ലേ സത്യം? കൃത്രിമ മുഖങ്ങൾക്ക് വിശുദ്ധി അരുളും കാലം സത്യത്തിൻ മായാജാലം സത്യമെന്ന മിഥ്യക്ക് അർത്ഥം കാണാൻ കണ്ണു തുറക്കൂ സോദരാ.

2009, മാർച്ച് 27, വെള്ളിയാഴ്‌ച

മഴയ്ക്കു മുമ്പ്

വികാരത്തിന്റെ വേലിയേറ്റത്തിൽ തിരമാലയേറി അജ്ഞാതതീരത്തെങ്ങോ പോയിമറഞ്ഞു ആത്മാവ്. മായാമോഹിനിയുടെ മോഹനസ്വപ്ന തോണിയിൽ ഓളങ്ങളുടെ താളത്തിനൊത്ത് ചാഞ്ചാടിയാടി ഉറങ്ങി മനസ്സ്. എങ്ങുനിന്നോ മിന്നല്പിണറുപോൽ ഓടിയെത്തിയ പ്രകാശധാരയിൽ ഞാൻ ഞെട്ടിവിറച്ചു പതിച്ചു ധരണിയിൽ. മുറിവേറ്റ് ശിഥിലമായ മനസ്സാകെ അർബുദത്തിൻ തേർവാഴ്ചയിലായ്, പുഴുക്കൾ എഴുന്നള്ളി, തെയ്യങ്ങൾ തുള്ളിയാടി. മാറിലാകെ അമ്ലമുകുളങ്ങളുമായ്, കാലത്തിന്റെ ഗീതങ്ങൾപാടി പെരിയാർ പരന്നൊഴുകി. പേമാരിയിൻ മുന്നോടിയായ് മറ്റൊരു കൊള്ളിമീൻ! സ്നേഹപൂക്കാളായ് ആത്മാവ് പൊട്ടിചിതറി ആലിപ്പഴം പൊഴിയുന്നപോൽ. പ്രേമാമൃത ധാരയിൽ അരനിമിഷനേരം! ക്ഷണികമീമോഹം , ഉറഞ്ഞു ദാഹം ജ്വലിക്കും ഗോളമദ്ധ്യത്തിലെഇരുണ്ട ഗുഹാമുഖ* ത്തിലൊളിച്ചു സമയം. *blackhole

2009, മാർച്ച് 14, ശനിയാഴ്‌ച

എന്റെ മോഹം

എന്റെ മോഹങ്ങൾ,ചവിട്ടിക്കുഴച്ചരച്ച് മണ്ണാകുമ്പോൾ ഉയരുന്നു കോട്ടകൾ,കൊത്തളങ്ങൾ,കൊട്ടാരങ്ങൾ എന്റെ ഹൃദയത്തിലെ നൂറായിരം അറകൾ തുറക്കാനറിയാതെ നൃത്തം ചയ്യും സർപ്പസുന്ദരികൾ ഉണർത്തും മോഹം മേഘപാളികളിൽ ഒളിക്കുന്നു മഴയായ് മഞ്ഞായ് മാറുന്നു. നഗ്നനായ് നടന്ന് നീങ്ങുന്നു ഞാൻ പ്രേമത്തിൻ ചാട്ടവാറടിയെന്ന സ്വപ്നവുമായ്

2009, മാർച്ച് 12, വ്യാഴാഴ്‌ച

മരണത്തിൻ തീരം

അഴിമുഖത്തുനിന്ന് പുറകോട്ട് പുഴയിലൂടൊഴുകി വരും കണ്ണുനീർ അലയലയായ് എൻ നെഞ്ച് തഴുകുമ്പോൾ ഓർമ്മവരും ആ സ്നേഹനാളുകൾ. അമ്മതൻ പ്രേമത്തിൻ അന്ധകാരമാം അഗാധതീരങ്ങൾ ഇന്നു കാണുന്നു ഞാൻ വേർപാടിൻ വേദനയിലൂടെ. ഓർമ്മതൻ തീരങ്ങളിൽ ഓടിയെത്താൻ മോഹമായ് വരുന്നൂ ഞാനൊരു വാനമ്പാടിയായ് നിൻ അഴിമുഖത്ത് ഒഴുകി നടക്കും സ്നേഹ സായൂജ്യ നൌകയിലേറുവാൻ.

2009, മാർച്ച് 11, ബുധനാഴ്‌ച

എനിക്കു വിയർക്കണം

വിശപ്പുകൊണ്ട് ഞാൻ ആകെ വിയർത്തു ആ വിയർപ്പിൽ എന്റെ ശരീരം ശുദ്ധമായി ഗുരുക്കന്മാരും സതീർത്ഥ്യരും ചുറ്റും നിന്ന് എന്നോട് ചോദിച്ചു “നിനക്ക് എന്താണ് വേണ്ടത്?” അപ്പോൾ ഞാൻ പറഞ്ഞു “ എനിക്കു വിയർക്കണം” ആത്മാവിനെ വെട്ടി കീറിവച്ച അടുപ്പ് എരിഞ്ഞില്ല. വല്ലാത്ത തണുപ്പ് മനസ്സ് ഉറഞ്ഞു പോകുന്നു എനിക്ക് ഈ തണുപ്പ് വേണ്ട എനിക്കു വിയർക്കണം

2009, മാർച്ച് 7, ശനിയാഴ്‌ച

തിരുക്കുറലിലെ മലയാളപദങ്ങൾ

ഭാഷയാണ് വിഷയം. അതുകൊണ്ടാണീ ആമുഖവും. വായനക്കാർ സദയം ക്ഷമിക്കുക. ഭാഷാസ്നേഹം ആവാം. ഭാഷാഭ്രാന്ത് മതഭ്രാന്തു പോലെ അപകടകരമാണ്. കക്ഷിരാഷ്ട്രീയത്തിൽ കുറ്റിചൂലുകളുടേയും കുട്ടികുറുമ്പന്മാരുടേയും പാർട്ടിയോടുള്ള ഭ്രാന്തൻ സ്നേഹവും ഇതിന് തുല്യമാണ്. ഇതെല്ലാം രാജ്യത്തിന്റെ ഐക്യം നശിപ്പിക്കുന്നതും ദേശീയ ബോധം ഇല്ലാതാക്കുന്നതുമാണ്. ഭാഷയുടെ പേരിൽ തമിഴർക്ക് മലയാളികളോടും ,മലയാളികർക്ക് തമിഴരോടും വൈരം തോന്നേണ്ട കാര്യമില്ല. ഏ.ഡി.എട്ടാം ശതകം വരെയെങ്കിലും തമിഴിന്റെ dialectal variation ആയ ചെന്തമിഴിനോട് അടുത്ത ഒരു ഭാഷാഭേദം കേരളത്തിൽ നിലവിലുണ്ടായിരുന്നു. പിന്നീട് പലേ കാരണങ്ങളാൽ, പ്രധാനമായും സംസ്കൃതവുമായുള്ള അടുപ്പം മൂലമാവാം കേരളഭാഗത്ത് ഉപയോഗിച്ചിരുന്ന തമിഴ് മലയാളമായി മറുകയാണ് ഉണ്ടായത്. മലയാള സിനിമയിലെ ഒരു പ്രസിദ്ധ നടൻ മലയാള ഭാഷക്ക് കുറച്ചുകാലത്തേ ചരിത്രമേയുള്ളൂ എന്നും തമിഴിന് 5000 വർഷത്തേ പഴക്കം ഉണ്ടെന്നും ഒരു ടി.വി ഷോയിൽ പറയുന്നത് കേട്ടു. ഇത് പൂർണ്ണാമായും ശരിയല്ല. മലയാളത്തിന്റെ പഴമ തമിഴിന്റെ പഴമയോട് ബന്ധപ്പെട്ടതാണ്. തമിഴിലെ പ്രസിദ്ധമായ പല സാഹിത്യ കൃതികളുടേയും കർത്താക്കൾ കേരളത്തിൽ ജീവിച്ചിരുന്നവരാണ്. ഒരു ഭാഷയ്ക്ക് മറ്റൊരുഭാഷയുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടായാൽ ആ ഭാഷയുടെ മഹത്വം നശിച്ചുപോകുമെന്നൊരു മിഥ്യാ ധാരണയുണ്ട്. ഭാരതത്തിലെ പലേ ഭാഷകൾ തമ്മിലും intimate contacts ഉണ്ടായിരുന്നു എന്നാണ് നമ്മുടെ അറിവ്. ഉദാഹരണമായി ഒരു ഭാഷയിലെ ആഗമപദങ്ങൾ സൂചിപ്പിക്കുന്നത് ആ ഭാഷ സംസാരിച്ഛിരുന്ന ജനതക്ക് മറ്റുഭാഷകൾ സം സാരിച്ചിരുന്ന ജനതയുമായി സാംസ്കാരിക ബന്ധം സ്ഥപിക്കാൻ കഴിഞ്ഞിരുന്നു എന്നാണ്. തമിഴിൽ അനേകം സംസ്കൃതപദങ്ങൾ ഉണ്ട്. സംസ്കൃതത്തിൽ തമിഴ് പദങ്ങളും ഉണ്ട്. ഇതിനെ വളർച്ചയുടെ ലക്ഷണമായി വേണം കരുതാൻ. ഭഷയുടെ വളർച്ച വ്യക്തിയുടെ വളർച്ചയെ സഹായിക്കുന്നു. വ്യക്തിയുടെ വളർച്ച സമൂഹത്തിന്റേയും. വ്യക്തികളാണ് സമൂഹത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുള്ളത്. തിരുവള്ളുവരുടെ മഹത്തായ സംഭാവനയായ “തിരുക്കുറൾ” ഈപശ്ചാത്തലത്തിലാണ് വിലയിരുത്തപ്പെടേണ്ടത്. ബി.സി. രണ്ടാം ശതകത്തിൽ ജീവിച്ചിരുന്ന തിരുവള്ളുവർ (എ.ഡി.രണ്ടാം ശതകമെന്ന് മറ്റുരുകൂട്ടർ) ഒരു ദ്വിഭാഷാ പണ്ഡിതനായിരുന്നു. തിരുവള്ളുവർ ജാതിപ്പേരാണ് എന്ന വാദവും നിലവിലുണ്ട്. [വല്ലഭർ > വല്ലവർ > വള്ളുവർ; വള്ളുവക്കോനാതിരി , വള്ളുവനാട് മുതലായ മലയാള പദങ്ങൾ ശ്രദ്ധിക്കുക] തിരുവള്ളുവരുടെ ജാതി എതാണെന്നുള്ളത് ഇവിടെ തികച്ചും അപ്രസക്തം. അദ്ദേഹത്തിന്റെ അമുല്യ സംഭാവനക്കാണ് ഇവിടെ പ്രാധാന്യം. അർത്ഥം, കാമം , ധർമ്മം എന്നിവയാണ് ‘തിരുക്കുറ’ലിലെ പ്രതിപാദ്യവിഷയങ്ങൾ. തിരുക്കുറലിലെ ഏതാനും മലയാളപദങ്ങളും അവയുടെ അർത്ഥവും അർത്ഥവ്യത്യാസവുമാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വാക്ക്

കുറൾ നമ്പർ

ർത്ഥം മലയാളത്തിൽ

ർത്ഥം തമിഴിൽ

റിമാർക്ക്

അയ്യം

353 ,845 etc

സ്വീര്യമല്ലാത്തത്

doubt

തെക്കൻ കേരളത്തിൽ ഇപ്പോഴും പ്രയോഗത്തിൽ ഉണ്ട്

അമ

121

രണമില്ലാത്ത

രണമില്ലാത്ത

SKT origin

ന്തം

563 , 593

അവസാനം

അവസാനം

അമിഴ്തം

702 ,968

അമൃത്

അമുതം

രങ്കു

401

രങ്ങ്

രങ്ക്

ല്ലൽ

245 .798

ല്ലൽ

ല്ലൽ

അഴു

1317, 1318

അശ്രു

അഴു

അഴാതെ = കരയാതെ

അകം

നസ്സ്

ള്ളം

അകം-പുറം. സംസ്കൃതത്തിലെ അഹം എന്ന പദത്തിനോട് ബന്ധമുണ്ടാവാം

അകലം

389, 392

അകലം

അകലം

Distance

അച്ചാണി

667

അത്താണി=താങ്ങ് (support)

സംസ്കൃതത്തിലെ അക്ഷവും തമിഴിലെ ആണി യും ചേർന്ന് ഉണ്ടായതാവാം

ഞ്ചം

686, 723,882 etc

ഞ്ചം

അച്ചം meaning fear

ലയാളത്തിൽ ഇപ്പോൾ പ്രയോഗത്തീൽ ഇല്ല

രശൻ

381, 412, 534 etc

രചൻ

രാജാവ്

അടിമൈ

610, 1120

അടിമ

അടിമൈ

Slave

ലക്കം

627

ലക്ഷ്യം

ലക്കിയം

SKT origin

ഇയക്കം

102

യജ്ഞം =action

ഇയക്കം=movement

ഇയക്കുനർ, ഇയലുക മുതലയ പദങ്ങൾ പിന്നീട് ഉണ്ടായി

2009, ഫെബ്രുവരി 13, വെള്ളിയാഴ്‌ച

കണ്ണനും കൻഹനും കൃഷ്ണനും

കണ്ണൻ [മലയാളം] കൻഹ [പ്രാകൃതം] കൃഷ്ണ [ സംസ്കൃതം] അതോ കൃഷ്ണ , കൻഹ, കണ്ണൻ - ഈ പരിണാമ പ്രക്രിയയിൽ എതാണ് ശരി എന്നത് വേണമെങ്കിൽ ഒരു ബുദ്ധി വിനോദമായി കണക്കാക്കാമെങ്കിലും ഇവിടെ തികച്ചും അപ്രസക്തമാണ്. നമുക്ക് കേരളീയർക്ക് ‘കണ്ണൻ തന്നെ യാണ് പ്രധാനം. ‘കണ്ണ്’ നാമരൂപവും ‘കാണുക‘ എന്ന ക്രിയാപദവും മലയാളത്തിനും തമിഴിനും സ്വന്തമാണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷകളിൽ ഇതേ അർത്ഥമുള്ള,ശബ്ദ സാമ്യമുള്ള പദങ്ങൾ ഉണ്ട് എന്നത് യാദൃശ്ചികമല്ല. ഉദാഹരണത്തിന് ലാറ്റിൻ പദമായ ഗ്നാരസ്സ് [gnarus] ഗ്രീക്കുപദമയ ഗ്നോ-നൈ [gno-nai] സംസ്കൃത പദമായ ജ്നാന [gnana] ഇംഗ്ലീഷ് പദമായ കെൻ [ken meaning to know, to perceive ] ഗോഥിക്ക് [old English] ഭാഷയിൽ cunnan മോഡേൺ ഇംഗ്ലീഷിൽ know ഇവ ശ്രദ്ധിക്കുക. കണ്ണുകൾ വെറുതെ കാണാൻ മാത്രമല്ല ജ്ഞാനം നേടാനുള്ള ഏറ്റവും ശക്തമായ ഉപകരണമായി വേണം കരുതാൻ. എല്ലാം കാണുന്ന, അറിയുന്ന കണ്ണൻ ജ്ഞാനത്തിന്റെ പര്യായമാണ്, ആത്മീയ തേജസ്സ് ആണ്.പ്രപഞ്ചപൌരത്വമുള്ള കണ്ണനെ കണ്ണൻ എന്നല്ലാതെ മറ്റെന്തു പേരു പറഞ്ഞാണ് വിളിക്കുക?. “ഞങ്ങടെ മാർക്സിനേക്കാൾ വലിയവനാണോ ഈ കണ്ണൻ?” നമ്മുടെ കേരളത്തിൽ ഈ ചോദ്യം പ്രതീക്ഷിക്കാവുന്നത് തന്നെ. ഉത്തരം ഒന്നേയുള്ളു: “ശരീരം നശ്വരമാണ് , ആത്മാവ് അനശ്വരവും”

2009, ജനുവരി 26, തിങ്കളാഴ്‌ച

സാഹിത്യാസ്വാദനവും സൌന്ദര്യബോധവും -ഭാഗം 2

രാജീ അതിലേക്കു തന്നെയാ‍ണ് ഞാൻ വരുന്നത് . സാഹിത്യ ഭാഷപോലെ പ്രാധാന്യമുള്ളതാണല്ലോ വിഷയങ്ങളും. ഇവയുടെ രണ്ടി ന്റേയും harmonious blending ണല്ലോ സാഹിത്യം. വിഷയങ്ങളിൽ ഉണ്ടാവുന്ന മാറ്റം തീരെ കുറവാണ്. ഹോമർലിയഡിൽപ്രേമവും വ്യക്തിവൈരാഗ്യവും യുദ്ധവും പ്രധാന വിഷയങ്ങളായി അവതരിപ്പിച്ചു. ‘രാമയണകഥയുംലിയഡിലെ കഥയും തമ്മിലുള്ള സാദൃശ്യങ്ങൾ പലതാണ്. രാവണൻ സീതയെ തട്ടികൊണ്ടുപോകുന്നതും, അതി ന്റെ ഫലമായുണ്ടാവുന്ന യുദ്ധവും ആണല്ലോരാമയണത്തിലെ വിഷയം. ”

ലിയഡി ട്രോജൻ രജകുമാരനായ പാരീസ് ഹെലനെ തട്ടികൊണ്ടു പോകുന്നതിനെ തുടർന്നുള്ള ഗ്രീക്ക്-ട്രോജൻ യുദ്ധവും അല്ലെ മാഷേ

അതേ രാജീ.. വിഷയങ്ങൾ മാറുന്നില്ല. മഹാഭാരതത്തിലും, സ്നേഹവും വിദ്വേഷവും അധികാരമോഹവും എല്ലാമാണല്ലോ വിഷയങ്ങൾ. ഇവയൊക്കെ മനുഷ്യ സമുദായത്തിൽ കാണുന്ന മൌലിക വികാരങ്ങൾ ആണ്. ആന്റണിക്ക് ക്ലിയോപാട്രയിലുണ്ടായ ‘infatuation’ ഉം അമേരിക്കൻ പ്രസിഡന്റിന് വൈറ്റ് ഹൌസ് ജീവനക്കാരിയോടുണ്ടായ വികാരവും ഒരുപോലെതന്നെ. എല്ലാക്കാലത്തും സഹിത്യകാരന്റെ വിഷയങ്ങളും പ്രേമം , വിദ്വേഷം, അസൂയ തുടങ്ങിയ മൌലിക വികാങ്ങൾ തന്നെ

“അപ്പോ സഹിത്യം എല്ലാക്കാലത്തും ഒരേപോലെ തന്നെ ആണെന്നാണോ മാഷ് പറയുന്നത്?”

ല്ല ജോൺസൺ അതു ശരിയല്ല. സഹിത്യകാരന്റെ വീക്ഷണത്തിന് മാറ്റം വരാം. പശ്ചാത്തലം മാറുന്നതനുസ്സരിച്ച് വികരപ്രകടനത്തിനും അതു പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന ‘techniques’ ഉം മാറ്റം വരാം . ഇവിടെ ജോൺസണെ ഒരു കഥാപാത്രമാക്കുന്നതിൻ വിരോധം ഇല്ലല്ലോ? ജോൺസന് ഷീലയുമായി പ്രേമം എന്നു കരുതുക. ജോൺസനും ഷീലയും പ്രേമിക്കുന്നത് പരീസ്സും ഹെലനും പ്രേമിച്ചതു പോലെയോ ഡസ്ഡിമോണയും ഒഥല്ലോയും പ്രേമിച്ചതു പോലെയോ ആവില്ല. അന്തരീക്ഷം മാറി, കഥാപാത്രങ്ങളുടെ ചുറ്റുപാടുകളിലും മാറ്റം വന്നു. മാറ്റം സാഹിത്യകാരന്റെ treatment of the subject ഉം മറ്റം രുത്തും. പക്ഷേ ആന്റണിക്ക് ക്ലിയോപാട്രയോടു തോന്നിയ വികാരത്തിലും ജോൺസന് ഷീലയോപ്പ്ടു തോന്നിയ വികാരത്തിലും അടങ്ങിയിരിക്കുന്ന മൌലിക സ്വഭാവം പ്രേമം തന്നെ. സംശയമില്ലല്ലോ? മത്ഥരയുടെ അസൂയയും ഏഷണി പ്രയോഗവും ഇരുപത്തിഒന്നാം ശതാബ്ധത്തിൽ ഭാരതത്തിലുള്ള ചില അമ്മായിയമ്മമാരുടേതിൽ നിന്നും വിഭിന്നമല്ലല്ലോ? പക്ഷേ അവർ അത് പ്രകടിപ്പിക്കുന്ന രീതി ,execution of the techniques മാറിയെന്നു വരാം. അവ പ്രയോഗിക്കാനുണ്ടാവുന്ന കാരണങ്ങളും ലക്ഷ്യങ്ങളും വേറെയാവാം.”

സാഹിത്യ കൃതികൾക്കുണ്ടാവുന്ന രൂപമാറ്റം treatment of the subject ലുള്ള വ്യത്യസ്തത കൊണ്ടാണോ?”

രാജിയുടെ ചോദ്യം നല്ലതുതന്നെ. രാജിയുടെ രൂപവും ഷീലയുടെ രൂപവും ഒന്നു പോലെയാണെന്ന് പറയാൻ ആകുമോ? നിറം അവയവങ്ങളുടെ കൃതിയിലുള്ള വ്യത്യാസം ഇവയൊക്കെ രൂപവ്യത്യാസത്തിന് കാരണമാവും. ഇതുപോലെതന്നെയാണ് സാഹിത്യ കൃതികൾക്കും രൂപവ്യത്യാസം സംഭവിക്കുന്നത്. ഒരോതരത്തിലുള്ള കൃതിക്കും ഒരോ ചട്ടകൂട് ഉണ്ടാവും. ഇത് നേരത്തേ തീരുമാനിച്ച് ഉറപ്പിച്ച താണ് ചട്ടകൂടിന് ഉതകുന്ന രീതിയിലാവും സാഹിത്യകാരൻ വിഷയം കൈകാര്യം ചെയ്യുക. ഒരു ഭാവഗീതത്തിനും ഇതിഹാസത്തിനും ഉണ്ടാവുന്ന വ്യത്യാസം ഇവിടെ സംഭവിക്കുന്നു. ഒരു ചെറുകഥ പോലെയല്ലല്ലോ നോവൽ. രസങ്ങൾ ദ്യോതിപ്പിക്കുന്നതാണ് ഭാവം. ഭാവപ്രകടനത്തിൽ എഴുത്തുകാരനുള്ള കഴിവ് എപ്പോഴും ശ്ലാഹിക്കപ്പെടേണ്ടതാണ്. ഒരോ കഥാപാത്രത്തിന്റേയും മനസ്സിന്റെ ഉള്ളറകളിലേക്ക് ഊളിയിട്ടിറങ്ങി തന്മയത്വത്തോടെ പ്രകശിപ്പിക്കുന്നതാണ് സാഹിത്യകാരനെ വേറിട്ടതാക്കുന്നത്. ഒരു കഥാപാത്രത്തിന്റെ വേഷവിധാനത്തിലെ പ്രത്യേകതകളും ഭാഷാപ്രയോഗവും മാത്രമല്ല സാഹിത്യകാരൻ പഠനവിധേയമാക്കുന്നത് ,not mere externals ,he has to dive deeper into the heart of the character. ന്നാലെ ഭാവ വൈവിദ്ധ്യവും രസാനുഭൂതിയും പൂർണ്ണമാവൂ. പക്ഷേ എല്ലാ കൃതിയിലും അത് ഉണ്ടാവണമെന്നില്ല. It depends on the purpose of the writer. സാഹിത്യകാരന്റെ ലക്ഷ്യം മാറുമ്പോൾ അയാളുടെ വീക്ഷണാവും മാറാം. ഒരു ഫലിതനാടകവും ഒരു ദുരന്ത നാടകവും പോലെ.”

സാഹിത്യകാരന്റെ ലോകവും സാധാരണലോകവും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ മാഷേ?”

“ഉണ്ടല്ലോ ജഗദീശ് . അവ രണ്ടും ഭിന്നങ്ങളാണ്. സാഹിത്യത്തിൽ ഒരു കഥാപാത്രത്തിന്റെ പുരോഗതി കാര്യകാരണ സഹിതമാവും.

ഒരു ദുഷ്ടകഥാപാത്രം തുടക്കം മുതൽ അവസാനം വരെ അങ്ങിനെതന്നെ യാവും. പെട്ടെന്നുള്ള മാറ്റം വായനക്കാരിൽ അവിശ്വസനീയതയാണ് ഉളവാക്കുക. മാറ്റത്തിന് കാരണങ്ങൾ തേടി കഥാകൃത്ത് വളരെ അധികം വിഷമങ്ങൾ നേരിടെണ്ടതായും വരാം.

സാധാരണ ജീവിതത്തിൻ ലിമിറ്റേഷൻ ഇല്ല. മാറ്റങ്ങൾ സംഭവിക്കുന്നതോ അല്ലാത്തതോ ആയ കാര്യങ്ങൾ ആരേയും പ്രകടമായി ബാധിക്കാറില്ല. വയനക്കാരൻ അങ്ങിനെയല്ലല്ലോ! അയാൾ തുടക്കാം മുതൽ സാഹിത്യകാരൻ പ്രതേകമായി സൃഷ്ടിച്ച ലോകത്താണ്. അവിടെ കാര്യ കാരണസഹിതം ആണ് കഥയുടെ പുരോഗതി. മറ്റൊരുകാര്യം സാഹിത്യകാരന് സാധാരണ ജീവിതത്തിലെ ഏതു സം ഭവവും അതേപടി പകർത്താൻ ആവില്ല. ചില അംശങ്ങൾ കഥാഘടനയുടെ കെട്ടുറപ്പിനുവേണ്ടി ഉപേഷിക്കേണ്ടി വരും. ചില പുതിയ അംശങ്ങൾ ഭാവനാ സൃഷ്ടിയും ആയേക്കാം. സഭ്യതയുടെ പേരിലും ചില അംശങ്ങൾ ഒഴിവാക്കപ്പെടുന്നു

സഭ്യതയും സംസ്കാരവും സൌന്ദര്യവും പരസ്പരം ബന്ധമുള്ള വിഷയങ്ങളാണോ?”

“ഉഗ്ര ചോദ്യം ജഗദീശ്. വാക്കുകൾക്കെല്ലാം ഭിന്നമായ അർത്ഥമാണ് നമ്മുടെ വായനക്കാർ നൽകി വരുന്നത്. ഇവിടെ അപ്രസക്തമെങ്കിലും നിങ്ങൾ കൂടുതൽ ചിന്തിക്കാനായി ചില സൂചനകൾ തരാം. സംസ്കരം എന്തെന്നല്ലേ ജഗദീശിന്റെ ചോദ്യം. എല്ലാമനുഷ്യർക്കും വേണ്ട ഒരു ജീവിത സഹായിയാണ് സംസ്കാരം. അത് എങ്ങിനെ ഉണ്ടാവുന്നു എന്ന് നോക്കാം നിങ്ങൾ എല്ലവരോടുമായി ഒരു ചോദ്യം. നല്ല വിളവുകിട്ടാൻ കർഷകൻ എന്തു ചെയ്യണം. ജോണ്സന്റേതാവട്ടെ ഉത്തരം.”

കർഷകൻ fertail land choose ചെയ്യണം.”

ശരി അതു മാത്രം മതിയോ?”

നിലം ഉഴുത് വൃത്തിയാക്കണംരാജിയുടേതാണ് ഉത്തരം

ജോൺസൺ തന്നെ ഉത്തരം തരൂ .ഉറക്കം വിടാൻ അത് സഹയിക്കും.”

നല്ല വിത്ത് തിരഞ്ഞെടുക്കണം . സമയത്ത് വളം ചേർക്കണം വെള്ളം നൽകണം കളകൾ നീക്കണം.”

ശരിയാണ് . ഇത്രയൊക്കെചെയ്താലേ നല്ല വിളവ് ഉണ്ടാവൂ. This is agriculture . നിലം ഉഴുതു മറിച്ച് വിത്തെറിയുന്ന പോലെ നമ്മുടെ മനസ്സിനെയും ഉഴുതു മറിച്ച് പാകപ്പെടുത്തി നല്ല ആശയങ്ങൾ മനസ്സിലേക്ക് എറിഞ്ഞുകൊടുക്കുന്ന ,ചിന്തയിൽ കൂടി അവയെ വളർത്തുന്ന പ്രക്രിയക്കാണ് culture ന്നു പേര്. Culture is the cultivation of the mind. Not the cultivation of the land. ല്ലാവർക്കും വേണ്ടത് Culture ന്നെ. ഇത് വേണ്ടാത്ത ഒരു കൂട്ടർ രാഷ്ട്രീയക്കാരിൽ ചിലർ മാത്രമാണ്. അവരെ നമുക്ക് dogmatists എന്നു വിളിക്കാം. അവർ വിശ്വസിക്കുന്നത് മാത്രമാണ് ശരി എന്നാണ് അവരുടെ വാദം. ചിന്തിക്കാൻ മടികാണിക്കുന്ന ഇക്കൂട്ടർ Culture ന്ന വാക്കിന് മസ്സിൽ പവർ എന്നാണ് അർത്ഥം കല്പിച്ചിരിക്കുന്നത്. “

മാഷേ സഭ്യത എന്ന വാക്കിന് സംസ്കാരവുമായുള്ള ബന്ധം എന്താണെന്ന് പറഞ്ഞില്ല.”

ജോൺസൺ ഏതു ലോകത്താണ്? സംസ്കാരം ഉണ്ടാവുമ്പോൾ സഭ്യതയും അസഭ്യതയും തിരിച്ചറിയാൻ എന്താണ് പ്രയാസം.”

ഇത്രയുമേയുള്ളോ? എന്നാൽ സംസ്കാരവും സൌന്ദര്യവുമായി എന്താ ബന്ധം?”

ജോൺസൺ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയിരിക്കുന്നു. അതൊരു നല്ല ലക്ഷണമാണ്. A positive sign of grouth. ജോൺസൺ സൌന്ദര്യ ശാസ്ത്രത്തിന് പൊതുവായി ചില വിശേഷ ഗുണങ്ങളുണ്ട്. അവയെ നമുക്ക് fundamentals of aesthetics ന്നു വിളിക്കാം. ഒരു പാട്ടു കേട്ടു കഴിഞ്ഞാൽ അത് നല്ല പാട്ട് അഥവാ മോശം പാട്ട് എന്ന് എങ്ങിനെയാണ് വിലയിരുത്തുക?. പാട്ടിന് ശബ്ദമാധുര്യവും ആശയഗാഭീര്യവും ഉണ്ടാവണം, പാട്ട് സംഗീതാത്മകമായിരിക്കുകയും വേണം. താളവും ശ്രുതിയും ചേർത്ത് നല്ലശബ്ദത്തിൽ പാടുമ്പോൾ പാട്ടിന് സൌന്ദര്യം ആയി. ഇത് ചിത്രകാരനും ശില്പിക്കും ബാധകമാണ്. ഇവയ്ക്കൊക്കെ ,പാട്ടിനും ചിത്രത്തിനും,ശില്പത്തിനും ഊണ്ടായിരിക്കേണ്ട അടിസ്ഥാന ഗുണങ്ങൾ harmani യും symmatri യും propotion നും ആണ്.”

മാഷ്അതൊന്ന് വിശദമാക്കിയാലെ ഞങ്ങൾക്ക് മനസ്സിലാവൂ.”

രി രാജീ ഞാനൊരുദാഹരണം പറയാം. ആയുർവേദഗന്ഥങ്ങൾ പലേ രസായനങ്ങളേക്കുറിച്ചും ലേഹ്യങ്ങളേക്കുറിച്ചും പ്രസ്താവിക്കുന്നുണ്ട്. ഇവ ഉണ്ടാക്കേണ്ട രീതികളും അവയിൽ വിവരിക്കുന്നുണ്ട്. ഒരോ രസായനം ഉണ്ടാക്കാനും വിവിധ ഘടകങ്ങൾ , പച്ചമരുന്നും പാലും വെള്ളവുമെല്ലാം, പ്രത്യേക അനുപാതത്തിൻ ആയിരിക്കണമെന്ന് നിഷ്കർഷിച്ചിരിക്കുന്നു. ഘടകങ്ങൾക്കുണ്ടാവേണ്ട ഗുണാങ്ങളേ കുറിച്ചും അവയിൽ പ്രതിപാദിച്ചിരിക്കുന്നു. ഒരോ വസ്തു ഉണ്ടാക്കാനും പ്രത്യേകരീതി അവലംബിക്കപ്പെടേണ്ടതിന്റെ ആവശ്യകത അടിവരയിട്ടു പറയാൻ കാരണം ഉണ്ടാക്കപ്പെടുന്ന വസ്തുവിന് നിക്ഷിപ്ത ഗുണം ഉണ്ടാവാനാണ്. പ്രകൃതിയിൽ നാം കാണുന്നതും ഇതുതന്നെ ആണ്. അത്ഭുതവും അനുപമേയവുമായ harmony യെ divine harmony ന്നു വിളിക്കാം. മനുഷ്യരുടെ സൃഷ്ടി divine harmony യുടെ imitation മാത്രമാണ്

സൌന്ദര്യവും ഹാർമണിയും തമ്മിലുള്ള ബന്ധമെന്തെന്ന് ഇനിയും മനസ്സിലയില്ല.”

സൌന്ദര്യമെന്നാൽ ഹാർമണി എന്നർത്ഥം. “

സ്ത്രീ സൌന്ദര്യം എന്നാൽ ഹാർമണിയാണോ മഷേ?”

ജോൺസന്റെ സംശയം ഇപ്പോഴും സ്ത്രീയെ ക്കുറിച്ചുതന്നെ. മനുഷ്യന്റെ സൌന്ദര്യം സ്ത്രീയായാലും പുരുഷനായാലും പ്രത്യേക ഘടകങ്ങളേയാണ് ആശ്രയിച്ചിരിക്കുന്നത്

ഘടകങ്ങൾ മാറുമ്പോൾ നിർവചനവും മാറുമോ മാഷേ?” രാജിയുടേതാണ് ചോദ്യം

നിക്കും ഉണ്ടൊരു സംശയം. സ്ത്രീക്ക് ബാഹ്യ സൌന്ദര്യവും ആന്തരീക സൌന്ദര്യവും ഇല്ലേ മാഷേ? ” ജോൺസണിന്റേ വക സംശയം

സ്ത്രീയുടെ ബാഹ്യ സൌന്ദര്യമെന്നത് അവയവങ്ങളുടെ പ്രൊപ്പോഷനെ അടിസ്ഥാനപ്പെടുത്തിയാണ്. Symmetry ന്ന വാക്ക് ഓർക്കുക. ഒരു കൈ കുറുകിയതാണെങ്കിൽ നിശ്ചയിക്കപ്പെട്ട proportion ല്ലാത്തതു കാരണം ബാഹ്യ സൌന്ദര്യത്തിന്റെ താളം തെറ്റുന്നു. ആന്തരീക സൌന്ദര്യമെന്നത് ആണിനും പെണ്ണിനും ഒരുപോലെ വേണ്ടതാണ്. മനുഷ്യന് മനുഷ്യനാവാൻ എന്തൊക്കെ ഘടകങ്ങളാവും വേണ്ടത്? ”

“ശരീരം മനസ്സ് ബുദ്ധി

ജഗദീശിന്റെ ഉത്തരം ശരിയാണ്. ഇവ മൂന്നും വേണ്ടത്ര അളവിൽ ഉണ്ടായാലെ സൌന്ദര്യം ഉണ്ടാവു. ലപോലെ ശരീരം വളരുകയും ബുദ്ധി വികസ്സിച്ചിട്ടുമില്ലാത്ത അവസ്ഥ സൌന്ദര്യത്തിന്റെ ലക്ഷണമല്ല. ഒരു സ്ത്രീക്ക് വേണ്ടത്ര ബാഹ്യസൌന്ദര്യ മുണ്ട് പക്ഷെ മന്ദബുദ്ധിയാണെങ്കിൽ അവളെ ജോൺസൺ വിവാഹം കഴിക്കുമോ? ശരീരത്തിനു വടിവും ,കൂർമ്മ ബുദ്ധിയുള്ളവളുമാണ്, പക്ഷേ തോന്നുന്ന വികാരങ്ങൾ നി ന്ദ്യവും നീചവും സമുദായ മംഗീകരിക്കാത്തതു മാണ് , മനസ്സിന് കുഷ്ഠരോഗം പിടിച്ചാൽ അത് സൌന്ദര്യത്തിന്റെ ലക്ഷണമാകുമോ? കർമ്മശേഷിയും കുശാഗ്രബുദ്ധിയുമുള്ള ഒരാൾ മറ്റുള്ളവരുടെ നാശമാണ് ആഗ്രഹിക്കുന്നതെങ്കിൽ സ്ത്രീയെക്കുറിച്ച് പറഞ്ഞതെല്ലാം പുരുഷനും ബാധകമാകുന്നു. ഇതിന്റെ അർത്ഥം ഒരു മനുഷ്യനിൽ ബുദ്ധിയുടെ അംശം കൂടാൻ പാടില്ലയെന്നോ മനസ്സിന്റെ വികാസം ഉജ്വലമാകാൻ പാടില്ലായെന്നോ അല്ല.”

അപ്പോഴെ മാഷേ ഭാരതീയ സൌന്ദര്യ ശാസ്ത്രവും യൂറോപ്യൻ സൌന്ദര്യ ശാസ്ത്രവും ഭിന്നമാണോ? മാഷ് പറഞ്ഞതാണ് ശരിയെങ്കിൽ ശസ്ത്രം എങ്ങിനെ ഭിന്നമാവും? ”

ജഗദീശ് ഇതറിയണമെങ്കിൽ വിഷയത്തേ കുറിച്ച് കുറേ അധികം പഠിക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ അറിവിലേക്കായി ചില സൂചനകൾ തരാം. നമ്മളെല്ലാം ഭാരതീയരാണല്ലോ? നമ്മുടെ മുൻ‌ഗാമികൾക്ക് ജാതിമത വ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ല. ജ്ഞാനിയും അജ്ഞാനിയും എന്ന വ്യത്യാസമേ ഉണ്ടായിരുന്നുള്ളു. ജ്ഞാനികൾ ഏറ്റവും മുഖ്യമായി കരുതിയത് ദൈവസങ്കല്പ മായിരുന്നു. ആത്മീയചിന്ത ആയിരുന്നു അവരുടെ പ്രധാന തൊഴിൽ. വേദങ്ങളും ഉപനിഷത്തുക്കളും ഉണ്ടാവാൻ കാരണം ആത്മീയ ചിന്തയാണ്. മറ്റൊരു നാട്ടിലും വേദങ്ങളോ ഉപനിഷത്തുക്കളോ ഉണ്ടായില്ലായെന്നതും നാം ഓർക്കേണ്ടതാണ്. ഉപനിഷത്തുകളിൽ ബ്രഹ്മാവിനെ പ്രപഞ്ച സൃഷ്ടിയുടെ കർത്താവെന്ന നിലയിൽ ഉജ്വല ജ്യോതിർ പ്രവാഹമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ജ്യോതിർ പ്രവാഹമാണ് നക്ഷത്ര സമൂഹങ്ങളുടേയും സൂര്യന്മാരുടേയും ഗ്രഹങ്ങളൂടേയും , മനുഷ്യന് അനുഭവവേദ്യമല്ലാത്ത എല്ലാ അത്ഭുത പ്രതിഭസങ്ങളുടേയും പിന്നിൽ ഒളിഞ്ഞിരിക്കുന്ന സൌന്ദര്യം. സാധാരണ മനുഷ്യന്റെ സൌന്ദര്യ ബോധത്തിനും എത്രയോ ഉയരത്തിലാണ് സൌന്ദര്യത്തിന്റെ ഇരിപ്പിടം. ‘എന്തിനാണോ മഹത്വവും ശക്തിയും സൌന്ദര്യവും ഉള്ളത് അത് എന്റെ പ്രകാശധാരയുടെ ഭാഗമാണെന്ന് ശ്രീകൃഷ്ണൻ ഭഗവത് ഗീതയിൽ പറഞ്ഞിട്ടുണ്ട്. നമ്മൾ മനസ്സിലാക്കേണ്ടത് പ്രകാശ ധാരയുടെ ഭാഗമാണ് നാം എല്ലാവരും എന്നാണ്. പ്രകാശധാരയുടെ ഉറവിടം തേടി പ്പോകുന്ന മനുഷ്യനു മാത്രമേ ആത്മീയ സൌന്ദര്യം എന്തെന്ന്‌ അറിയാൻ കഴിയൂ. ഒരു സൌന്ദര്യാന്വേഷകന് ജാതിയും ,മതവും,രാഷ്ട്രീയ പാർട്ടികളും ഒന്നും പ്രശ്നമല്ല. ഇവയൊക്കെ ഉണ്ടാക്കാവുന്ന അതിരുകൾ ഭേദിച്ച് അയാൾ പ്രപഞ്ചത്തോളം വളരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു സൌന്ദര്യ ആരാധകന് പ്രപഞ്ചമാണ് സൌന്ദര്യന്വേഷണ പരിധി. ‘ല്ലയോ മനുഷ്യാ നീ പാപി യാണ് അടിമയാണ് എന്നു പറഞ്ഞ് അവനിൽ ജ്വലിക്കുന്ന ആത്മീയ തേജസ്വിനെ നശിപ്പിക്കാൻ ശ്രമിക്കുന്നവർ മനുഷ്യ സമുദായത്തോട് ചെയ്യുന്ന ക്രൂരതയായിട്ടുവേണം കരുതാൻ. ഭാരതീയ സൌന്ദര്യ ശാസ്ത്രം ആത്മീയ സൌന്ദര്യ ദർശനവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു.”

അപ്പോൾ ഭാരതീയ സൌന്ദര്യ ശാസ്ത്രം ഹിന്ദുക്കളുടെ മാത്രം സൌന്ദര്യ ശാസ്ത്രമാണോ?” ജോൺസണ് വിണ്ടും സംശയം

ഇല്ല ജോൺസൺ ഭരതീയ സൌന്ദര്യ ശാസ്ത്രം ഭരതീയരുടേതാണ്. ‘ഭരതീയം എന്നാൽ ഹിന്ദുമത വിശ്വാസം മാത്രമാണെന്നത് ചില രാഷ്ട്രീയ പാർട്ടികളുടെ കാഴ്ചപ്പാടാണ്. ഭാരതീയം ന്നാൽ ഹൃദയരായ സൌന്ദര്യ ബോധമുള്ള ആത്മീയാനുഭൂതി തേടുന്ന പല ഭാഷകൾ സംസാരിക്കുന്ന പല മതങ്ങളിൽ വിശ്വസിക്കുന്ന ജനതയുടെ കൂട്ടായ്മ ആണ്. ജാതി മത വർണ്ണ വർഗ്ഗ ഭേദങ്ങൾ മനുഷ്യനെ മനുഷ്യനായി ക്കാണാൻ തടസ്സമാവില്ലെന്ന് ഉത്ഘോഷിക്കുന്നവരാണ് ഭാരതീയർ. എല്ലാമനുഷ്യരിലും കുടികൊള്ളുന്ന ആത്മീയ ബോധമാണ് മനുഷ്യനെ മനുഷ്യനാക്കുന്നത് എന്ന വിശ്വാസം ആണ് ഭരതീയ ജനതക്ക് ഉള്ളത്. ആത്മീയ ഗുണം തന്നെയാണ് ഭാരതീയ സൌന്ദര്യ ശാസ്ത്രത്തിലും പ്രകടമായിക്കാണുന്നത്.”

അപ്പോൾ പാശ്ചാത്യ സൌന്ദര്യ ദർശനം ഇതിൽ നിന്നും വിഭിന്നമാണോ?” ജഗദീശിന്റേതാണ് ചോദ്യം

ജഗദീശ്, പ്ലേറ്റോ സൈന്ദര്യബോധത്തെ സന്മാർഗ്ഗ ചിന്തയുമായാണ് ബന്ധിപ്പിക്കുന്നത്. അരിസ്റ്റോട്ടിലാണെങ്കിൽ ദുഷ്ടമനസ്സുകളുടെ ദുർമേദസ്സ് അകറ്റാനുള്ള ഉപാധി ആയിട്ടാണ് സഹിത്യത്തെ വീക്ഷിച്ചത്. കല മനുഷ്യ മനസ്സിനെ ഉത്തേജിപ്പിക്കണമെന്ന് പ്ലോട്ടിനസ്സ് പറയുമ്പോൾ ആത്മീയ നിർവൃതിയാണ് അതു കൊണ്ട് ലക്ഷ്യമാക്കുന്നത് എന്ന് പറയാൻ ആവില്ല. കാൻറ്റ് ആവട്ടെ സൌന്ദര്യാനുഭൂതി ആത്മീയാനുഭൂതിയായി കാണുന്നില്ല. ഒരു തത്വ ചിന്തകന്റെ കണ്ണുകളിൽ കൂടി സൌന്ദ്യര്യം analyse ചെയ്യാ സാധിച്ചത് ഭാരതത്തിൽ ജീവിച്ചിരുന്ന ഷിമാർക്കു മാത്രമാണ്. സ്നേഹമാണ് സത്യം സത്യമാണ് സൌന്ദര്യമെന്ന് പറയുക മാത്രമല്ല സ്നേഹം എല്ലാവരിലേക്കും പകരാനും ഭാരതീയർക്കു കഴിഞ്ഞു. സൌന്ദര്യം ആസ്വദിക്കുമ്പോൾ സ്നേഹം മനസ്സിൽ തുളുമ്പണം. സ്നേഹം മനസ്സിൽ തുളുമ്പിയാലേ അത് മറ്റുള്ളവരിലേക്ക് പകരാനാവൂ. ഞാൻ ഇവിടെ നിറുത്തട്ടെ. വിഷയത്തിൽ ഞാൻ പറഞ്ഞതാണ് അവസാന വാക്ക് എന്നാരും കരുതരുത്. എത്രയോ പണ്ഡിതന്മാർ ആഴത്തിൽ വിഷയം ചർച്ച ചെയ്തിട്ടുണ്ട്. അവ അന്വേഷിച്ച് കണ്ടുപിടിച്ച് വായിക്കുക, ചിന്തിക്കുക. എല്ലവർക്കും എന്റെ വിനീത നമസ്കാരം.”

നന്ദി മഷേ നന്ദി. മാഷ് പറഞ്ഞത് ശ്രദ്ധയോടെ കേട്ടു പലതും മുഴുവനായി മനസ്സിലായില്ല. മാഷിന്റെ സഹായവും അനുഗ്രഹവും ഞങ്ങൾക്ക് എപ്പോഴും ഉണ്ടാവണം.”

തിർച്ചയായും ജഗദീശ് നിങ്ങൾക്ക് എല്ലാവർക്കും നന്മ വരട്ടെ