2009, മാർച്ച് 30, തിങ്കളാഴ്‌ച

സത്യമെത്ര വിചിത്രം

സത്യമെത്ര വിചിത്രം വിരൂപം അർത്ഥസത്യം സത്യമായ് ചമയുന്നു വാർദ്ധക്യം യൌവനത്തിൻ മേലങ്കി അണിയുമ്പോലെ സത്യം സൌന്ദര്യമാണുപോലും വൈരൂപ്യമാരുടെ സന്തതി? അനുപേക്ഷണിയമാണു സത്യം പക്ഷേ ആപേക്ഷികമാണതിൻ സ്വഭാവം നൈമിഷികമാണതിൻ ജീവൻ ശ്വാശ്വതമെന്നത് വെറും സങ്കല്പം മാത്രം. സന്ദർഭോചിതം, പ്രാദേശികം, നാശഹേതുകം, അതല്ലേ സത്യം? കൃത്രിമ മുഖങ്ങൾക്ക് വിശുദ്ധി അരുളും കാലം സത്യത്തിൻ മായാജാലം സത്യമെന്ന മിഥ്യക്ക് അർത്ഥം കാണാൻ കണ്ണു തുറക്കൂ സോദരാ.

2009, മാർച്ച് 27, വെള്ളിയാഴ്‌ച

മഴയ്ക്കു മുമ്പ്

വികാരത്തിന്റെ വേലിയേറ്റത്തിൽ തിരമാലയേറി അജ്ഞാതതീരത്തെങ്ങോ പോയിമറഞ്ഞു ആത്മാവ്. മായാമോഹിനിയുടെ മോഹനസ്വപ്ന തോണിയിൽ ഓളങ്ങളുടെ താളത്തിനൊത്ത് ചാഞ്ചാടിയാടി ഉറങ്ങി മനസ്സ്. എങ്ങുനിന്നോ മിന്നല്പിണറുപോൽ ഓടിയെത്തിയ പ്രകാശധാരയിൽ ഞാൻ ഞെട്ടിവിറച്ചു പതിച്ചു ധരണിയിൽ. മുറിവേറ്റ് ശിഥിലമായ മനസ്സാകെ അർബുദത്തിൻ തേർവാഴ്ചയിലായ്, പുഴുക്കൾ എഴുന്നള്ളി, തെയ്യങ്ങൾ തുള്ളിയാടി. മാറിലാകെ അമ്ലമുകുളങ്ങളുമായ്, കാലത്തിന്റെ ഗീതങ്ങൾപാടി പെരിയാർ പരന്നൊഴുകി. പേമാരിയിൻ മുന്നോടിയായ് മറ്റൊരു കൊള്ളിമീൻ! സ്നേഹപൂക്കാളായ് ആത്മാവ് പൊട്ടിചിതറി ആലിപ്പഴം പൊഴിയുന്നപോൽ. പ്രേമാമൃത ധാരയിൽ അരനിമിഷനേരം! ക്ഷണികമീമോഹം , ഉറഞ്ഞു ദാഹം ജ്വലിക്കും ഗോളമദ്ധ്യത്തിലെഇരുണ്ട ഗുഹാമുഖ* ത്തിലൊളിച്ചു സമയം. *blackhole

2009, മാർച്ച് 14, ശനിയാഴ്‌ച

എന്റെ മോഹം

എന്റെ മോഹങ്ങൾ,ചവിട്ടിക്കുഴച്ചരച്ച് മണ്ണാകുമ്പോൾ ഉയരുന്നു കോട്ടകൾ,കൊത്തളങ്ങൾ,കൊട്ടാരങ്ങൾ എന്റെ ഹൃദയത്തിലെ നൂറായിരം അറകൾ തുറക്കാനറിയാതെ നൃത്തം ചയ്യും സർപ്പസുന്ദരികൾ ഉണർത്തും മോഹം മേഘപാളികളിൽ ഒളിക്കുന്നു മഴയായ് മഞ്ഞായ് മാറുന്നു. നഗ്നനായ് നടന്ന് നീങ്ങുന്നു ഞാൻ പ്രേമത്തിൻ ചാട്ടവാറടിയെന്ന സ്വപ്നവുമായ്

2009, മാർച്ച് 12, വ്യാഴാഴ്‌ച

മരണത്തിൻ തീരം

അഴിമുഖത്തുനിന്ന് പുറകോട്ട് പുഴയിലൂടൊഴുകി വരും കണ്ണുനീർ അലയലയായ് എൻ നെഞ്ച് തഴുകുമ്പോൾ ഓർമ്മവരും ആ സ്നേഹനാളുകൾ. അമ്മതൻ പ്രേമത്തിൻ അന്ധകാരമാം അഗാധതീരങ്ങൾ ഇന്നു കാണുന്നു ഞാൻ വേർപാടിൻ വേദനയിലൂടെ. ഓർമ്മതൻ തീരങ്ങളിൽ ഓടിയെത്താൻ മോഹമായ് വരുന്നൂ ഞാനൊരു വാനമ്പാടിയായ് നിൻ അഴിമുഖത്ത് ഒഴുകി നടക്കും സ്നേഹ സായൂജ്യ നൌകയിലേറുവാൻ.

2009, മാർച്ച് 11, ബുധനാഴ്‌ച

എനിക്കു വിയർക്കണം

വിശപ്പുകൊണ്ട് ഞാൻ ആകെ വിയർത്തു ആ വിയർപ്പിൽ എന്റെ ശരീരം ശുദ്ധമായി ഗുരുക്കന്മാരും സതീർത്ഥ്യരും ചുറ്റും നിന്ന് എന്നോട് ചോദിച്ചു “നിനക്ക് എന്താണ് വേണ്ടത്?” അപ്പോൾ ഞാൻ പറഞ്ഞു “ എനിക്കു വിയർക്കണം” ആത്മാവിനെ വെട്ടി കീറിവച്ച അടുപ്പ് എരിഞ്ഞില്ല. വല്ലാത്ത തണുപ്പ് മനസ്സ് ഉറഞ്ഞു പോകുന്നു എനിക്ക് ഈ തണുപ്പ് വേണ്ട എനിക്കു വിയർക്കണം

2009, മാർച്ച് 7, ശനിയാഴ്‌ച

തിരുക്കുറലിലെ മലയാളപദങ്ങൾ

ഭാഷയാണ് വിഷയം. അതുകൊണ്ടാണീ ആമുഖവും. വായനക്കാർ സദയം ക്ഷമിക്കുക. ഭാഷാസ്നേഹം ആവാം. ഭാഷാഭ്രാന്ത് മതഭ്രാന്തു പോലെ അപകടകരമാണ്. കക്ഷിരാഷ്ട്രീയത്തിൽ കുറ്റിചൂലുകളുടേയും കുട്ടികുറുമ്പന്മാരുടേയും പാർട്ടിയോടുള്ള ഭ്രാന്തൻ സ്നേഹവും ഇതിന് തുല്യമാണ്. ഇതെല്ലാം രാജ്യത്തിന്റെ ഐക്യം നശിപ്പിക്കുന്നതും ദേശീയ ബോധം ഇല്ലാതാക്കുന്നതുമാണ്. ഭാഷയുടെ പേരിൽ തമിഴർക്ക് മലയാളികളോടും ,മലയാളികർക്ക് തമിഴരോടും വൈരം തോന്നേണ്ട കാര്യമില്ല. ഏ.ഡി.എട്ടാം ശതകം വരെയെങ്കിലും തമിഴിന്റെ dialectal variation ആയ ചെന്തമിഴിനോട് അടുത്ത ഒരു ഭാഷാഭേദം കേരളത്തിൽ നിലവിലുണ്ടായിരുന്നു. പിന്നീട് പലേ കാരണങ്ങളാൽ, പ്രധാനമായും സംസ്കൃതവുമായുള്ള അടുപ്പം മൂലമാവാം കേരളഭാഗത്ത് ഉപയോഗിച്ചിരുന്ന തമിഴ് മലയാളമായി മറുകയാണ് ഉണ്ടായത്. മലയാള സിനിമയിലെ ഒരു പ്രസിദ്ധ നടൻ മലയാള ഭാഷക്ക് കുറച്ചുകാലത്തേ ചരിത്രമേയുള്ളൂ എന്നും തമിഴിന് 5000 വർഷത്തേ പഴക്കം ഉണ്ടെന്നും ഒരു ടി.വി ഷോയിൽ പറയുന്നത് കേട്ടു. ഇത് പൂർണ്ണാമായും ശരിയല്ല. മലയാളത്തിന്റെ പഴമ തമിഴിന്റെ പഴമയോട് ബന്ധപ്പെട്ടതാണ്. തമിഴിലെ പ്രസിദ്ധമായ പല സാഹിത്യ കൃതികളുടേയും കർത്താക്കൾ കേരളത്തിൽ ജീവിച്ചിരുന്നവരാണ്. ഒരു ഭാഷയ്ക്ക് മറ്റൊരുഭാഷയുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടായാൽ ആ ഭാഷയുടെ മഹത്വം നശിച്ചുപോകുമെന്നൊരു മിഥ്യാ ധാരണയുണ്ട്. ഭാരതത്തിലെ പലേ ഭാഷകൾ തമ്മിലും intimate contacts ഉണ്ടായിരുന്നു എന്നാണ് നമ്മുടെ അറിവ്. ഉദാഹരണമായി ഒരു ഭാഷയിലെ ആഗമപദങ്ങൾ സൂചിപ്പിക്കുന്നത് ആ ഭാഷ സംസാരിച്ഛിരുന്ന ജനതക്ക് മറ്റുഭാഷകൾ സം സാരിച്ചിരുന്ന ജനതയുമായി സാംസ്കാരിക ബന്ധം സ്ഥപിക്കാൻ കഴിഞ്ഞിരുന്നു എന്നാണ്. തമിഴിൽ അനേകം സംസ്കൃതപദങ്ങൾ ഉണ്ട്. സംസ്കൃതത്തിൽ തമിഴ് പദങ്ങളും ഉണ്ട്. ഇതിനെ വളർച്ചയുടെ ലക്ഷണമായി വേണം കരുതാൻ. ഭഷയുടെ വളർച്ച വ്യക്തിയുടെ വളർച്ചയെ സഹായിക്കുന്നു. വ്യക്തിയുടെ വളർച്ച സമൂഹത്തിന്റേയും. വ്യക്തികളാണ് സമൂഹത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുള്ളത്. തിരുവള്ളുവരുടെ മഹത്തായ സംഭാവനയായ “തിരുക്കുറൾ” ഈപശ്ചാത്തലത്തിലാണ് വിലയിരുത്തപ്പെടേണ്ടത്. ബി.സി. രണ്ടാം ശതകത്തിൽ ജീവിച്ചിരുന്ന തിരുവള്ളുവർ (എ.ഡി.രണ്ടാം ശതകമെന്ന് മറ്റുരുകൂട്ടർ) ഒരു ദ്വിഭാഷാ പണ്ഡിതനായിരുന്നു. തിരുവള്ളുവർ ജാതിപ്പേരാണ് എന്ന വാദവും നിലവിലുണ്ട്. [വല്ലഭർ > വല്ലവർ > വള്ളുവർ; വള്ളുവക്കോനാതിരി , വള്ളുവനാട് മുതലായ മലയാള പദങ്ങൾ ശ്രദ്ധിക്കുക] തിരുവള്ളുവരുടെ ജാതി എതാണെന്നുള്ളത് ഇവിടെ തികച്ചും അപ്രസക്തം. അദ്ദേഹത്തിന്റെ അമുല്യ സംഭാവനക്കാണ് ഇവിടെ പ്രാധാന്യം. അർത്ഥം, കാമം , ധർമ്മം എന്നിവയാണ് ‘തിരുക്കുറ’ലിലെ പ്രതിപാദ്യവിഷയങ്ങൾ. തിരുക്കുറലിലെ ഏതാനും മലയാളപദങ്ങളും അവയുടെ അർത്ഥവും അർത്ഥവ്യത്യാസവുമാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വാക്ക്

കുറൾ നമ്പർ

ർത്ഥം മലയാളത്തിൽ

ർത്ഥം തമിഴിൽ

റിമാർക്ക്

അയ്യം

353 ,845 etc

സ്വീര്യമല്ലാത്തത്

doubt

തെക്കൻ കേരളത്തിൽ ഇപ്പോഴും പ്രയോഗത്തിൽ ഉണ്ട്

അമ

121

രണമില്ലാത്ത

രണമില്ലാത്ത

SKT origin

ന്തം

563 , 593

അവസാനം

അവസാനം

അമിഴ്തം

702 ,968

അമൃത്

അമുതം

രങ്കു

401

രങ്ങ്

രങ്ക്

ല്ലൽ

245 .798

ല്ലൽ

ല്ലൽ

അഴു

1317, 1318

അശ്രു

അഴു

അഴാതെ = കരയാതെ

അകം

നസ്സ്

ള്ളം

അകം-പുറം. സംസ്കൃതത്തിലെ അഹം എന്ന പദത്തിനോട് ബന്ധമുണ്ടാവാം

അകലം

389, 392

അകലം

അകലം

Distance

അച്ചാണി

667

അത്താണി=താങ്ങ് (support)

സംസ്കൃതത്തിലെ അക്ഷവും തമിഴിലെ ആണി യും ചേർന്ന് ഉണ്ടായതാവാം

ഞ്ചം

686, 723,882 etc

ഞ്ചം

അച്ചം meaning fear

ലയാളത്തിൽ ഇപ്പോൾ പ്രയോഗത്തീൽ ഇല്ല

രശൻ

381, 412, 534 etc

രചൻ

രാജാവ്

അടിമൈ

610, 1120

അടിമ

അടിമൈ

Slave

ലക്കം

627

ലക്ഷ്യം

ലക്കിയം

SKT origin

ഇയക്കം

102

യജ്ഞം =action

ഇയക്കം=movement

ഇയക്കുനർ, ഇയലുക മുതലയ പദങ്ങൾ പിന്നീട് ഉണ്ടായി