2010, ഡിസംബർ 30, വ്യാഴാഴ്‌ച

A NEAR TRICK

David Ignatius, while evaluating the success and failure of OBAMA as president of USA in moulding the foreign policy of the country, makes the following statement in an article,'Some foreign policy spine' published in The Washington Post dated Sunday Dec 26, 2010  " In  New Delhi OBAMA managed to strengthen ties with India without  upsetting Pakistan, a near trick."  


ഇന്ത്യയുടെ  കാര്യത്തില്‍ ഈ  tricky approach  എളുപ്പമാണെന്ന്‍ അമേരിക്ക മാത്രമല്ല  മറ്റുപല  യുറോപ്യന്‍ -ഏഷ്യന്‍ രാജ്യങ്ങ ളും വിശ്വസിക്കുന്നു. ഇന്ത്യ ഒരു ബനാന റിപ്പബ്ലിക് ആണെന്നും  ഇന്ത്യന്‍ ഡമോക്രസി ചിഞ്ഞു നാറുന്ന  മത്സ്യ കുമ്പാരമാണെന്നും  അവര്‍ക്ക്  ബോദ്ധ്യമുള്ളതു കൊണ്ടും ആണ്  ഈ സമീപനം . ചീ ഞ്ഞ     മത്സ്യം വില്‍ക്കുന്ന ഭരണാധികാരികള്‍ക്കും അത് വാങ്ങാന്‍ ബാദ്ധ്യസ്ഥരായ ജനത്തിനും ദുര്‍ഗന്ധം അനുഭവപ്പെടാറില്ല . മാത്രവുമല്ല ,ഇന്ത്യന്‍ ജനത പൊന്തന്‍ പ ഴം പോലെയാണ് . സ്വയം പ്രതികരിക്കാന്‍ ശക്തിയില്ലാത്ത  രാഷ്ട്രീയ    മേലാളന്ന്മാരു ടെ  ആജ്ഞക്കൊത്ത്‌  മാത്രം  പ്രതികരിക്കുന്ന  ഏറാന്‍ മൂളിരാഷ്ട്രീയ ഭാഗ്യാന്വേഷികളാണ്,  മേലാളന്മാര്‍ പ്രതികരിക്കുന്നതോ അവരുടെ രാഷ്ട്രീയ ഭാവി കണക്കിലെടുത്തും  പാര്‍ട്ടിക്ക് കിട്ടാവുന്ന അല്ലെങ്കില്‍ നഷ്ടപ്പെട്ടേക്കാവുന്ന വോട്ടുകളുടെ കണക്കു നോക്കിയും  മാത്രം . അതുകൊണ്ടാണ് ഇന്ത്യയില്‍ ഏത്പാര്‍ട്ടി അധികാരത്തില്‍ വന്നാലും രാജ്യപുരോഗതി വളരെ സാവധാനത്തില്‍  ആകുന്നത്‌ . ഇന്ത്യയിലേതുപോലെ  കറപ്ഷന്‍ , അത് ഏതു മേഖലയിലായാലും   ( Executive, Legislative, Judiciary ) മറ്റൊരുരാജ്യത്തിലും ഇല്ലായെന്നുള്ളത്  ഒരു ആഗോളസത്യം.  ഈ സ്ഥിതി തുടര്‍ന്നാല്‍ ...........?   നിങ്ങള്‍ക്ക്  എന്ത് തോന്നുന്നു ?





   

2010, നവംബർ 25, വ്യാഴാഴ്‌ച

ദൈവങ്ങൾക്ക് മദമിളകിയാൽ

ദൈവങ്ങൾക്ക്  മദമിളകിയാൽ
കഥയെന്താവുമെന്നുരചെയ്യാനാവില്ലെനിക്ക്
തന്ത്രിയുടെ മന്ത്രങ്ങൽക്കോ, വേദപുസ്തകങ്ങളിലെ
വിജ്ഞാനവിളമ്പരങ്ങൾക്കോ
നിസ്കാരതഴമ്പിനോ സാഷ്ടാംഗ നമസ്കാരത്തിനോ
അരമനയിലെ അലങ്കാര വസ്ത്രങ്ങൾക്കോ
സ്വർണ്ണകുരിശിനോ, രാഷ്ട്രീയനപുംസങ്ങളുടെ
കരിങ്കൊടി പ്രകടനത്തിനോ
കുത്തക മുതലാളിമാരുടെ നോട്ടുകൊട്ടാരങ്ങൾക്കോ
അക്ഷരം വിറ്റ് അത്താഴപ്പട്ടിണിമാറ്റുന്ന
“സോ കാൾഡ്”  ബുദ്ധിജീവികൾക്കോ
സൃഷ്ടിയുടെ രഹസ്യം തേടും ശാസ്ത്രജ്ഞർക്കോ
തടുക്കാനാവില്ല താഴ്ന്ന് താഴ്ന്നു പോകുമീ  ഭൂവിനെ.
ദൈവങ്ങൾക്ക് മദമിളകിയാൾ
അസ്തമിക്കില്ല സൂര്യൻ
ഉരുകി ഒഴുകും ധ്രുവങ്ങൾ
കടലലകൾ ഹിമാവാന്റെമേൽ പ്രളയകഥ പാടും
താളം തെറ്റിപോയല്ലേ? , മാപ്പ്.

2010, നവംബർ 17, ബുധനാഴ്‌ച

വിഷം തീറ്റുന്നവര്‍

കുരുട്ടുപ്ലാവില  പഴുത്ത്   കരിഞ്ഞു് കാറ്റത്ത് 
പറന്ന് വീഴും പോലെ , ഗര്‍ഭസ്ഥ ശിശുപോ ലും ,
ഉള്ളില്‍ ,പിടയുന്നു,പൊലിയുന്നു 
                                                                                                                                                                                 
വരണ്ട വേനലിലെ കരനിലങ്ങള്‍
വിണ്ടു കീറും പോലെ വികൃതമാം ശരീരവും  ശിരസ്സുമായ്‌
പിറക്കുന്നവര്‍ വിറച്ചു വിറച്ച്  മരണചീട്ടിനായ്  കേഴുന്ന
കാഴ്ച കണ്ട് കൊഞ്ഞനം കുത്തുന്നു
അറുകൊല  വീരരാം  ഭരണ സാരഥി കള്‍!
വിഷപുക യേ ല്‍ക്കാത്ത വ്യഭിചരിച്ച് മരവിച്ച മനസ്സാണെന്ന്
അഭിമാനം  കൊള്ളുന്നവര്‍ .
പറന്ന്‍ താഴ്ന്നിരുന്ന്‍ കൊത്തിവലിക്കുന്നു ,
ചാടി ചാടി  ചിറകടിച്ച് ഉയരുന്നു
മറൊരിടത്തേക്ക്  എച്ചിലിലകള്‍ തേടി.
പെരുവഴിയില്‍ പടയൊരുക്കുന്ന എറാ൯  മൂളികളാം
പുത്തന്‍ ജനത ഒന്നും കാണുന്നില്ല കേള്‍ക്കുന്നുമില്ല

കാസര്‍കോട്ടും മുതലമടയിലും സംഭവിച്ചു കൊണ്ടിരിക്കുന്ന ദുരന്തമാണു ഈ വരികളുടെ പശ്ചാത്തലം. മരണചീട്ടെഴുതുന്ന വെറും ഗുമസ്തന്മാരായി ഭരണവര്‍ഗ്ഗം മാറിപോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

2010, നവംബർ 12, വെള്ളിയാഴ്‌ച

LOVE OR BHAKTI


Be a layman or legislator, let love bloom in your thoughts and  acts; love should smile upon what you do.Upanishats  talk of Love as devotion or 'Bhakti' And 'Bhakti' stands between 'Gnana' and 'Karma'. Without Love for its own sake 'Gnana' is elusive. And it is 'Bakti' that makes 'Karma' meaningful. Devotion is dedication to a great power where your Body mind and Intellect become one to make you greater than what you are.

2010, നവംബർ 4, വ്യാഴാഴ്‌ച

പുണ്യഭുമിയിലെ കാഴ്ചകള്‍

 
 ആഴത്തില്‍ വേരോടിയ  പാഴ്മരങ്ങള്‍ .
പിഴുതെറിഞ്ഞാലും  പൊട്ടിമു ക്കും മുള്‍ച്ചെടികള്‍ .
വളരാനിടമില്ലാതെ  തലതൂ ങ്ങി തളര്‍ന്നു വിഴും ഫലവൃക്ഷങ്ങള്‍
കറുപ്പും വെളുപ്പും  ഞരമ്പുകള്‍  കോര്‍ത്തു വലിഞ്ഞപ്പോlള്‍
തണല്‍ തരാനാവാതെ  തലകൂമ്പിയ  കല്പ വൃ ക്ഷങ്ങള്‍ .
കക്ഷി  രാഷ്ര്ടിയ ചുഴിയില്‍  താണും  പൊങ്ങിയും  കരകാ ണാതുഴ റി യും
ജഡ മായോയൊഴുകിയെത്തും  മുകു ങ്ങ ള്‍.

‘ഞരമ്പെലി മ്പ്  ന്നി“വ  ചേര്‍ത്ത് വച്ച
ചുളിഞ്ഞ തോ
ല്‍  കൊണ്ട   മുടിയിട്ട‘ പോല്‍
ചരിഞ്ഞും ചാഞ്ഞും  നിട്ടിയ കൈയ്യു മായ്
യാചിക്കും മനുഷ്യക്കോലങ്ങള്‍ .

ജടയില്‍ ചന്ദ്രകലയും  തിരുനെറ്റി യില്‍
 ഭാസ്മക്ക റി യും ആ ചാര  ത്ത ഴമ്പും 
തിരുക ണ്ഠ മാകെ  കലികാല വിഷവും
പൊളളയാം സ്വരൂപത്തി ന്‍  ശൂന്യമാ൦ നെഞ്ചില്‍
 ശദ്ധ മാം സ്വര്‍ണ്ണത്തി
ല്‍ തീര്‍ത്ത കുരിശുമാലയും      
കൈയ്യില്‍ ചെങ്കൊടിയും   അരയി
ല്‍ വീരാളിപട്ടും  ധരിച്ച്
അണിയണിയായ് വരും സമരസഖാക്ക
ള്‍ .

മത  ഭ്രാന്തിനാല്‍ മതികെട്ട് മദയാനപോല്‍
കൊലവിളിയുമായ് കുതിച്ചുപായും യുവജനങ്ങള്‍
സ്വാര്‍ത്ഥരാം  സോഷ്യലിസ്റ്റ് കുബേരന്മാര്‍
ഫാസിസ്റ്റ് ഗാന്ധിയന്മാര്‍
ഭരിക്കാനറിയാതെ ഭരണ ഭാരം
 വിഴുപ്പു കെട്ടായ് ചുമലിലേറ്റി
അമറിയമറി ആവേശം കൊള്ളും
ഇരുകാലിമൃഗങ്ങള്‍ .
പൊരിച്ച കോഴിക്ക് ചുവന്ന പട്ടുടുപ്പ് അണിയിക്കും
പരിവര്‍ത്തന വാദികളാം വരട്ടു ചൊറിയന്മാര്‍ .

ചിന്തകര്‍ക്ക്  ചന്തം പോരാതെ
ചവറ്റുകുട്ടയില്‍  ചവിട്ടി താഴ്ത്തും
അത്തറില്‍   കുളിച്ച പുത്ത പാപ്പാന്മാര്‍,
മതേതര അഹിംസാവാദികള്‍.

വിലപേശി  കൊലചെയ്യും  കലാകാരന്മാര്‍
അവര്‍ക്ക് ‘പുരുഷകേസരീ‘ പുരസ്കാരം നല്കി  ആദരിക്കും
പുണ്യഭൂമി വാഴും ‘മോഴകള്‍’ .
 മാത്രവുമല്ല,
ദീര്‍ഘ നിദ്രയിലാണ്ട് ശയിക്കും ജനത്തേയും
കാണുന്നു  ഞാ  ഈ പുണ്യഭൂമിയി ല്‍.

2010, മേയ് 28, വെള്ളിയാഴ്‌ച

യുദ്ധ ഭൂമിയിൽ

നിളാനദിക്കരയിലെ

നിലം പൊത്താറായ

നാലുകെട്ടിന്റെ

കോലായിൽ

കാല്ത്തിന്റെ പുഴുകുത്ത് പേറും

‘പരമനാറി’ ഒരുവൻ വാണിരുന്നു.

വർഗ്ഗസ്നേഹികളാൽ നിഷ്കാസിതനായി

സ്വയം രക്ഷപ്പെടാനാവതെ

അക്ഷരം വിറ്റ് കാലം കഴിക്കവെ

തിരമാലകളിൽപ്പെട്ട നീർചെടി പോലെ

ലക്ഷ്യമില്ലാതെ കാറ്റത്ത് ആടിയുലഞ്ഞ്

ഒരു നാളവൻ നഗരത്തിൽ പ്രത്യക്ഷ്നായി.

നാലുവരി പാത ഓരത്തെ പേരാൽ തണലിൽ

വേറിട്ടൊരു യുദ്ധ ഭൂമിയിൽ

പുല്ലുമേഞ്ഞ കൂരപോലെ താടിയും ഒട്ടിയകവിളുകളും

ആലിലപോൽ വിറക്കും വിരലുകളാൽ തല താങ്ങിയും

പാതി അടഞ്ഞ കണ്ണുകളുമായവൻ

“വീണിതല്ലോ കിടക്കുന്നു ധരണിയിൽ

ശോണിതവു മണിഞ്ഞയ്യോ ശിവ ശിവ!!“

2010, മേയ് 22, ശനിയാഴ്‌ച

നിറങ്ങളും നിറഭേദങ്ങളും

നിറങ്ങളും നിറഭേദങ്ങളും
കാലത്തിന്റെ കളമെഴുത്ത്!

സൌന്ദര്യത്തിന് കപടമേലങ്കിയുമായ്
ഇരുട്ടിന്റെ ഉറ്റതോഴനായ്
ചിന്തയ്ക്ക് ഇരുട്ടടിയായ്
വാഴുന്ന, നീറിപുകയുന്ന,
അഗാധമായ കറുപ്പ് പടച്ചോന്
അഞ്ജാതമെന്നോ !


വെളിച്ചത്തിന്റെ പര്യായമായ്
സൂര്യദേവ‌ന്റെ ആത്മാവായ്
ജീവനാധാരമായ് മരണത്തിന് സാക്ഷിയായ്
ശവത്തിന് പുതയായ്
ശൈത്യത്തിന് തടയായ്
ശാന്തി തരുന്ന, സമാധാനം കൊയ്യുന്ന
പാടങ്ങളിൽ നീരുറവയായ് വാഴുന്ന
വെളുപ്പിനെ വാഴ്ത്താൻ
മറന്നു പോകുന്ന രാഷ്ട്രീയ ശിഖണ്ഡികൾ!

പച്ചപുല്ലും മരവും മണ്ണും മറന്ന്
സിമന്റു കാടുകളിൽ, ആകാശകൊട്ടാരങ്ങളിൽ
മഴയും വെള്ളവും സപ്നം കണ്ടു വാഴും
വേഴാമ്പലുകളാണ് നാം
പച്ചയെ പച്ചയായ് കാണുവാൻ
പിച്ച വയ്ക്കും നാൾതൊട്ട്,
മണ്ണിന്റെ മണം നുകർന്ന്
വളരാൻ കഴിഞ്ഞെങ്കിൽ......


ചോരയുടെ ചുവപ്പ് ഉള്ളിന്റെ ചലനമാണ്.
ചോര കുടിച്ച് വളരും കൊതുകുകളെ
വളർത്തും ചലനമറ്റ ജലസങ്കേതങ്ങളായ്
സമുദായം വളരാതിരുന്നെങ്കിൽ.......


ഇനിയും എത്രയെത്ര നിറങ്ങൾ, നിറസങ്കരങ്ങൾ
നിറവും നിറഭേദവും ഉൾക്കൊണ്ട് 
സ്ഥിതി സമത്വം സ്വപ്നം കാണാൻ
മറ്റൊരു മാർക്സ് ജനിക്കണോ?

2010, മേയ് 11, ചൊവ്വാഴ്ച

മാപ്പ്

എല്ലാർക്കുമെല്ലാർക്കും അറിയാം

ഏട്ടിലെ പശു പുല്ലു തിന്നുകയില്ലായെന്ന്



എത്ര പേർക്കറിയാം

നാട്ടിലെ പശുവിന് പുല്ലു കിട്ടാനില്ലായെന്ന്?

കാട്ടിലെ പശുക്കളെ

കാട്ടുതീ ചുട്ടുതിന്നുന്നുപോലും!

കാട്ടുരാജാക്കന്മാർ

നാട്ടുപ്രമാണികൾ

വേട്ടക്ക് പോയിവന്ന

പിറക് പറഞ്ഞതാണീ കഥ



കരയാം ചിരിക്കാം

ചിന്തിക്കരുത് എന്നാണല്ലൊ

പുത്തൻ മുദ്രാവാക്യം!

കാട്ടരുവിയിലെ പിരാനമത്സ്യങ്ങൾക്ക്

ഇരയാവാതിരിക്കാൻ

നമുക്കും ചിരിക്കാം

കാട്ടുനീതിക്ക് കൂട്ടുനിന്നില്ലായെങ്കിൽ

കാട്ടുതീയിൽ വെന്തെരിയും നമ്മൾ



മാപ്പ്! “എൻ പാഴ്വാക്കിന്

മാപ്പരുളുക മനീഷിമാരെ”

2010, മേയ് 3, തിങ്കളാഴ്‌ച

ഓർമ്മ

മുള്ളുവേലിയിൽ പടർന്ന്കയറുന്ന പാഴ്ചെടിപോലെ

ജീവിതം അനിയന്ത്രിതം മുമ്പോട്ട് പോകവേ

സ്നേഹം കരിഞ്ഞു പോയ നീണ്ട വേനലെത്തി

മുൾ ച്ചെടികളിൻ കീഴെ തളിരുകൾ കരിഞ്ഞുണങ്ങി

വെറും നാരായവേരുമാത്രമായ് എത്രയോ

കാലം കഴിച്ചു.



ചൂണ്ടയിൽ കുരുങ്ങി പിടക്കുന്ന ഓർമ്മ മാത്രമായ്

ഇനി എത്രകാലം?



 മറ്റൊരു മഴയ്ക്കായ് കാത്തു നിൽക്കാതെ 
കരയ്ക്കുവീണു പിടയ്ക്കാതെ

മരിയ്ക്കട്ടെ ഓർമ്മകൾ.

2010, ഏപ്രിൽ 29, വ്യാഴാഴ്‌ച

ചിലന്തി വര്യന്റെ നിര്യാണം

എന്റ്റെ

മനസ്സിലെ പൂന്തോട്ടത്തിൽ
ഒരു ചിലന്തിവര്യൻ വലവിരിച്ച്
വളരെ നാളായി
സസ്സുഖം വാണിരുന്നു
ഇന്നു രാവിലെ
കന്നിരാശിയും മൃത്യു യോഗവും ചേർന്ന
ശുഭ മുഹൂർത്തത്തിൽ
മാന്യനായ നേതാവ്
നാടുനീങ്ങിയെന്ന വാർത്ത
സസ്സന്തോഷം അറിയിക്കുന്നു.

വാർത്തയുടെ ഉടമസ്ഥാവകാശം
രണ്ട് ആനകൾ സ്വന്തമായുള്ളവളും
സ്വന്തം ബിസ്സിനസ്സിൽ താണും പൊങ്ങിയും
നീന്തി നീന്തി മുന്നേറിയവളും
പടിയ്ക്കൽ പന്തീരായിരപ്പറക്ക്
അവകാശിയായുള്ളവളും
ചുവന്ന പാർട്ടീമുഖത്ത്
പച്ച കല്ല് മൂക്കുത്തിയായി ധരിച്ചവളും
ആയ മുംതാസ് മോഹൻദാസിനും
വാർത്ത വായിക്കനുള്ള അവകാശം
കലാനിധിയും സാഹിത്യ പ്രതിഭയും
‘കാന്തിപ്പെട്ട നിതംബമണ്ഡലത്തിൽ’
മുട്ടിയുരുമ്മി പാറിക്കളിക്കുന്ന
കാർകൂന്തൽ ഉള്ളവളും
മൂവർണ്ണകൊടി നാട്ടിയ രഥത്തിൽ
സഞ്ചരിക്കുന്നവളുമായ
രഞ്ജനാമഞ്ജുവിനു മാത്രം
അർഹതപ്പെട്ടതുമാകുന്നു.

2010, ജനുവരി 5, ചൊവ്വാഴ്ച

പുത്തൻ പഴഞ്ചൊല്ലുകൾ from God's own country of goondas and fundamentalists

ആഴമുള്ള കിണറിന് നീളമുള്ള കയറ്
കയറും കൊണ്ടുവന്നപ്പോൾ കിണറു മൂടിപ്പോയ്

നിലയില്ലാ പുഴയിൽ നിന്തലറിയേണം
കരകയറാൻ കൂടെ ഉള്ളവർ കനിയേണം

ഇരുണ്ട ഗുഹയിൽ അരണ്ട വെളിച്ചം മതി
വെളിച്ചമേറിയാൽ ഗുഹ വെളിയായിടും.

കണ്ടാലറിയാത്തവൻ കൊണ്ടാൽ അറിയും
കൊണ്ടിട്ടും അറിയാത്തവനെ തണ്ടിലേറ്റും ജനം

ഓണം ഉണ്ണുന്നവർ ആയിരം
ഓണം ഉണ്ണാത്തവർ പതിനായിരം.

കൂട്ടിലായാൽ കാടൊരു സ്വപ്നം
കാട്ടിലായാലോ കാടൊരു സ്വർഗ്ഗം

കാട്ടിൽ കാട്ടുതീ
പട്ടണത്തിൽ പട്ടിണിതീ

‘മന്ത്രിയായ എന്നെ ആരും തന്ത്രം പഠിപ്പിക്കേണ്ട
പത്തരമാറ്റ് തന്ത്രങ്ങൾ ഉണ്ട് എന്റെ കൈയ്യിൽ
വില തുച്ഛം ഗുണം മെച്ചം’

നാശത്തിന്റെ വക്കിലും മീശപിരിക്കുന്ന സോഷ്യലിസ്റ്റ് കാര്യദർശി
ഡയലക്റ്റിക്കൽ മെറ്റീരിയലസ്സത്തിന്റെ ഇരുമുടിക്കെട്ടുമായ്
ശബരിമലയിലേക്ക്,കുശുമ്പ് വാർത്ത പരസ്യം ചെയ്തതൊരു ദേശാഭിമാനി

ചൂഷണത്തിനെതിരെ പടനയിക്കുന്ന മന്ത്രിക്ക് അല്പം
മോഷണമായാൽ വിശേഷണങ്ങൾ എന്തിനധികം?

വോട്ടുതേടി നാവു് നീട്ടി നാടുനീളെ അലയും
കൂട്ടർക്ക് പരിപ്പുവടയും പപ്പടവടയും
കട്ടൻ കാപ്പിയും കിട്ടനില്ല പോലും

gods plenty in a little Country.