2010, ജനുവരി 5, ചൊവ്വാഴ്ച

പുത്തൻ പഴഞ്ചൊല്ലുകൾ from God's own country of goondas and fundamentalists

ആഴമുള്ള കിണറിന് നീളമുള്ള കയറ്
കയറും കൊണ്ടുവന്നപ്പോൾ കിണറു മൂടിപ്പോയ്

നിലയില്ലാ പുഴയിൽ നിന്തലറിയേണം
കരകയറാൻ കൂടെ ഉള്ളവർ കനിയേണം

ഇരുണ്ട ഗുഹയിൽ അരണ്ട വെളിച്ചം മതി
വെളിച്ചമേറിയാൽ ഗുഹ വെളിയായിടും.

കണ്ടാലറിയാത്തവൻ കൊണ്ടാൽ അറിയും
കൊണ്ടിട്ടും അറിയാത്തവനെ തണ്ടിലേറ്റും ജനം

ഓണം ഉണ്ണുന്നവർ ആയിരം
ഓണം ഉണ്ണാത്തവർ പതിനായിരം.

കൂട്ടിലായാൽ കാടൊരു സ്വപ്നം
കാട്ടിലായാലോ കാടൊരു സ്വർഗ്ഗം

കാട്ടിൽ കാട്ടുതീ
പട്ടണത്തിൽ പട്ടിണിതീ

‘മന്ത്രിയായ എന്നെ ആരും തന്ത്രം പഠിപ്പിക്കേണ്ട
പത്തരമാറ്റ് തന്ത്രങ്ങൾ ഉണ്ട് എന്റെ കൈയ്യിൽ
വില തുച്ഛം ഗുണം മെച്ചം’

നാശത്തിന്റെ വക്കിലും മീശപിരിക്കുന്ന സോഷ്യലിസ്റ്റ് കാര്യദർശി
ഡയലക്റ്റിക്കൽ മെറ്റീരിയലസ്സത്തിന്റെ ഇരുമുടിക്കെട്ടുമായ്
ശബരിമലയിലേക്ക്,കുശുമ്പ് വാർത്ത പരസ്യം ചെയ്തതൊരു ദേശാഭിമാനി

ചൂഷണത്തിനെതിരെ പടനയിക്കുന്ന മന്ത്രിക്ക് അല്പം
മോഷണമായാൽ വിശേഷണങ്ങൾ എന്തിനധികം?

വോട്ടുതേടി നാവു് നീട്ടി നാടുനീളെ അലയും
കൂട്ടർക്ക് പരിപ്പുവടയും പപ്പടവടയും
കട്ടൻ കാപ്പിയും കിട്ടനില്ല പോലും

gods plenty in a little Country.