2011, ജനുവരി 18, ചൊവ്വാഴ്ച

മുഹൂര്‍ത്തം

പൊങ്ങിയും താണും മരണം മാറില്‍
ഊഞ്ഞാ ലാടവേ
വഴിയോര  കരിവാക  മരത്തില്‍
കാക്ക  കൂട്ടം  കളിചിരി കോ ലാഹലത്തോടെ 
കൂടണയവെ 
അതുവഴിയെ പോയ കന്നിമാസവും
 കാര്‍ത്തിക നക്ഷത്രവും  ചേരുന്നാളില്‍
ജനിച്ച  ദേവകന്യകയുടെ    തോളില്‍
കാക്ക  കാഷ്ഠിക്കവെ     
ശ നി യന്‍ കാലന്റെ വരവറിയിക്കാന്‍
ലഗ്നാധിപതി മറുതയും  പന്ത്രണ്ടു സന്തതികളും
ചേര്‍ന്ന്  സൈറണ്‍ മുഴക്കീടവേ
ബന്ധനസ്ഥരാം   ബന്ധുക്കളുടെ അനന്തമാം
പട്ടികയില്‍ വിട്ടു പോയ പേരുകളും ചേര്‍ത്ത്
ചരമ അറിയിപ്പ് തയ്യാറാക്കവേ 
ഡോക്ടര്‍ സ്പെഷ്യലിസ്റ്റ്  ഉവാച :
" സോറി  എവരിതിങ്ങ്  ഈസ്‌ ഓവര്‍ "
ജിവിച്ചിരുന്നപ്പോള്‍  മ രിച്ചവന്‍ 
മരിച്ചാലെങ്കിലും ജിവിക്കുമോ?

2011, ജനുവരി 4, ചൊവ്വാഴ്ച

മനസ്സ്

കള്ളിമുള്‍ ചെ ടികള്‍ക്കുള്ളില്‍ പെട്ട്       
കീറി മുറിഞ്ഞു മയങ്ങിപോയ മനസ്സിനെ ഉണര്‍ത്തി
രൂപമായ്‌ നാദമായ് ചലനമായ്‌                                                              
സ്പര്‍ശന സുഖമായ്  എല്ലാം ചേര്‍ന്നോന്നായ് മാറ്റി
വെളിച്ചത്തിന്‍റെ പൂത്തിരി   കത്തിച്ച്
പാലൂട്ടി വള ര്‍ ത്തി യോരമ്മ യും                           
ചിന്തയുടെ  മാലപ്പടക്കം പൊട്ടിച്ച്
തലോടി ഉറക്കി യോരച്ഛനും
ഇന്നില്ലല്ലോ !

ജിവിത  തീക്കനല്‍  ആലയിലേക്ക്
എറിയപ്പെട്ട് ഉരുകിയുറഞ്ഞ്
അടിച്ചു പരത്തി  വലിച്ചു നീട്ടി
ചിന്തക്ക് അതിര്‍ത്തി വരമ്പുകള്‍ തീര്‍ത്ത്     
ആശയ അടിമത്ത വിഷം കുത്തി വച്ച്
വെറും ഒരാഭരണമോ
ആയുധമോ ആക്കി മാറ്റാന്‍
മോഹിച്ചവരും അകലെയാണ് !

എല്ലാം കഴിഞ്ഞിന്ന് തേയ്മാന ക്കുറവുമായ് 
കാലത്തിന്റെ  ത്രാസ്സില്‍ തൂങ്ങി നില്കവേ
കാലമില്ലാത്ത കമ്പോളമില്ലാത്ത     
ശുന്യതയിലേക്കാവട്ടെ എന്റെ യാത്ര .