2008, നവംബർ 23, ഞായറാഴ്‌ച

സാഹിത്യാസ്വാദനവും സൌന്ദര്യബോധവും -ഭാഗം 1

ഭാഗം 1 “വരൂ, എല്ലവരും വരൂ, ഇരിക്കൂ. ഇന്നലെ നിങ്ങൾ ഫോണിൽ കൂടി വിഷയം എന്താണെന്ന് പറഞ്ഞപ്പോഴേ എനിക്ക് അത്ഭുതവും നിങ്ങളോട് ബഹുമാനവും ആണ് തോന്നിയത്. എന്നാണ് നിങ്ങളുടെ ചർച്ച?.” “ഒരാഴ്ച്ച കൂടിയുണ്ട് മാഷേ” “തന്റെ പേര് ജോൺസൺ എന്നല്ലേ” “അതേ, ഇവൻ ജഗദീശ്, ആ കുട്ടി രാജി” “നിങ്ങൾ എല്ലവരും ഒരേക്ലാസിലാണോ?” “അല്ല. ജഗദീശ് മെഡിസ്സിന് മൂന്നാമത്തെ സെമിസ്റ്റർ. കോഴിക്കോട് മെഡിക്കൽ കോളേജിൽ” “വളരെ സന്തോഷം.നിങ്ങൾക്ക് എന്താണ് അറിയേണ്ടത്?” “സാഹിത്യമെന്തന്ന് ഒരു സാമാന്യബോധം ഇതുവരെ ഉണ്ടായിട്ടില്ല. സൌന്ദര്യവും സാഹിത്യവുമായുള്ള ബന്ധം എന്താണെന്നും നിശ്ചയമില്ല.” “ ഇപ്പോൾ സഹിത്യത്തിന് വലിയ market ഉള്ള കാലമല്ല. ഏറ്റവും എളുപ്പം വിറ്റഴിക്കാവുന്ന products രാഷ്ട്രീയവും സെക്സു മാണ്.” “അല്ല മാഷേ എനിക്കൊരു സംശയം ഈ സെക്സും, രാഷ്ട്രീയവും, മതവും, തത്വശാസ്ത്രവും, സയൻസും എല്ലാം സാഹിത്യത്തിൽ ഉൾപ്പെടില്ലേ?” : അത്രയും വിശാലമായ അർത്ഥം സാഹിത്യത്തിന് നൽകാൻ ആരാണ് തയ്യാറാവുക.പക്ഷേ ജഗദീശ് പറഞ്ഞത് ശരിയാണ്.Literature is all inclusive,including your medicine and psychology” “അപ്പോൾ രഷ്ട്രീയവും സെക്സും സാഹിത്യത്തിൽ നിന്നും ഒഴിവാകില്ലല്ലൊ?” “ഇല്ല ജോൺസൺ,എന്നാൽ ഇപ്പോഴത്തെ നമ്മുടെരാഷ്ട്രീയക്കാർക്കില്ലാത്ത ഒരു സവിശേഷ ഗുണം സാഹിത്യകാരന് ഉണ്ടായേമതിയാവൂ.” “അതെന്താണ് മാഷേ?” എല്ലാരുടേതും കൂടിയാണ് ചോദ്യം. “പറയാം ,ഒന്നാമതായി സഹൃദയത്വം, കൂട്ടത്തിൽ സംവേദനശക്തിയും” “ആരൊക്കെയാണ് സഹൃദയർ” “എന്താ കുട്ടിയുടെ പേര് ,മറന്നുപോയി, രാജി എന്നല്ലേ?” “അതേ” “നല്ലമനസ്സുള്ളവനാണ് സഹൃദയൻ, മനസ്സ് എന്നാൽ ഇന്ദ്രിയങ്ങളുടെ ആകെ തുകയാണ്.എന്തും കാണാനും, കാണുന്നവയെ പൂർണ്ണമാ‍യി ഗ്രഹിക്കാനും കഴിയണം. കേൾക്കുന്നത് പൂർണ്ണമായി കേൾക്കാനാവണം,സംഗീതമാനണെങ്കിൽ ശബ്ദമാധുരി,ശ്രുതി,ലയം എല്ലാം അറിയാനാവണം. ആശയമാണെങ്കിൽ അതിന്റെ ഗൌരവം, പ്രായോഗികത,മറ്റ് ആശയങ്ങളോടുള്ളബന്ധം മുതലായവ.ഇതുപോലെ എല്ലാ ഇന്ദ്രിയങ്ങളേയും active ആക്കി വയ്ക്കുകമാത്രമല്ല, ലഭ്യമായ വിഷയത്തെക്കുറിച്ച് ചിന്തിച്ച് സ്വന്തമായ ഒരഭിപ്രായം രൂപീകരിക്കാനും കഴിയണം.ചുരുക്കിപറഞ്ഞാൽ സഹൃദയന് വ്യക്തിത്വം ഉണ്ടായിരിക്കണം എന്നർത്ഥം, അചഞ്ചലമായവ്യക്തിത്വം” “Empathy” എന്നൊരു വാക് സാധാരണ ഉപയോഗിച്ച് കാണുന്നുണ്ടല്ലോ? അതെന്താണ്?” ജോൺസന്റേതാണ് ചോദ്യം “Empathy എന്നാൽ മറ്റുള്ളവരുടെ സുഖവും ദുഃഖവും സങ്കല്പത്തിൽ കൂടി സ്വയം അറിയാനും,അതിനോട് പ്രതികരിക്കാനും ഉള്ള മനസ്സിന്റെ കഴിവാണ്. “സംവേദനശക്തിയും Empathy ഉം ആയി ബന്ധമുണ്ടോ മാഷേ?” “ശരിയായ ചോദ്യമാണ് ജോൺസൺ, സംവേദനശക്തിയുടെ അടിസ്ഥന ഗുണം തന്നെ ഏതൊന്നിന്റേയും വൈകാരികാംശം പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയുക എന്നതാണ്.ഒന്നിനോടും പ്രതികരിക്കൻ കഴിയാത്തവരാണ് നാം ഇന്ന് കൂടുതലും കാണുന്നത്. ഭൂരിഭാഗത്തിന്റേയും പ്രതികരണശേഷി തുലോം കുറവെന്ന് മാത്രമല്ല, ഉപരിപ്ലവവുമാണ്.” “അപ്പോൾ സഹൃദയനും സംവേദന ശക്തിയുള്ളവരെല്ലാം സഹിത്യകാരന്മാരാണോ?” “അത് മാത്രം പോരാ ജഗദീശ്; വികാരം മാത്രമല്ല, വിചാരവും സാഹിത്യകാരന്റെ സ്വത്താണ്. ഏതൊരു കാര്യവും ഉൾക്കാഴ്ചയോടെ കാണുവാനും അത് തന്മയത്വത്തോടെ അവതരിപ്പിക്കാനും കഴിയണം-intutively , objectively and in the most pleasant fashionഎന്ന് സയിപ്പിന്റെ ഭാഷയിൽ.സാഹിത്യകാരൻ ഏതു വിഷയത്തിന്റെയും ആത്മസത്ത ഉൾക്കൊള്ളാൻ കഴിയുന്നവനാണ്‌ അതു മാത്രമല്ല, he has his own vision on the subject.” “ഇവയെല്ലാം സാഹിത്യാസ്വാദകനും ഉണ്ടാവേണ്ട ഗുണങ്ങളല്ലേ?” “ജഗദീശ് പറഞ്ഞത് ശരിയാണ്” “അപ്പോൾ സാഹിത്യാസ്വാദനവും സാഹിത്യ നിരൂപണവും തമ്മിൽ എന്താണ് വ്യത്യാസം?” “ജഗദീശ്, സഹിത്യ നിരൂപകൻ നല്ലൊരാസ്വാദകൻ കൂടിയാണ്. പക്ഷേ അദ്ദേഹത്തിന് മറ്റൊരു ഭാരിച്ച ജോലികൂടിയുണ്ട്. ഒരു സാധാരണ ആസ്വാദകന് സഹിത്യത്തിന്റ്റെ സാങ്കേതിക വശങ്ങൾ എന്തെന്ന് നിശ്ചയമുണ്ടാവില്ല. ഒരു സാഹിത്യ സൃഷ്ടിയുടെ ലക്ഷ്യം എന്തന്നതിനേ കുറിച്ച് ഒരു ഏകദേശ രൂ‍പം മാത്രമേ യുണ്ടാവൂ. ഒരു കൃതിയുടെ പ്രത്യേക സ്വഭാവം അഥവാ ‘തനിമ’-The most striking individual quality of the work of art- എന്തണെന്ന് സാധാരണ വായനക്കാർക്ക് അറിവുണ്ടായി എന്നു വരില്ല. നിരൂപകൻ സൃഷ്ടിയുടെ ഭാഷ, രൂപ ഭവങ്ങൾ,അതെഴുതിയ കർത്താവിന്റെ പ്രത്യേകതകൾ,അതെഴുതപ്പെട്ട കാലത്തിന്റെ അടിയൊഴുക്കുകൾ,ആ കാലത്ത് ആ കൃതിക്കുണ്ടായിരുന്ന പ്രാധാന്യം,അത് ഉണർത്തുന്ന സൌന്ദര്യ ബോധത്തിന്റെ വിവിധ തലങ്ങൾ ഇവയെ കൃത്യമായി പരിച്ഛേദം ചെയ്ത് അവയെല്ലാം കാര്യ കാരണ സഹിതം ലളീതവും യുക്തിസഹവുമായ ഭാഷയിൽ അവതരിപ്പിക്കാൻ കൂടി ബാദ്ധ്യസ്ഥനാണ്.’ “ സാഹിത്യകാരന്റേയും,വിമർശകന്റേയും ഭാഷകൾ തമ്മിൽ എന്തെങ്കിലും ബന്ധം …….?” “ രാജി തന്നെ പറയൂ, ഭാഷയുടെ പേരിൽ നാം പോരടിക്കുന്നു. ഭാഷയുടെ പ്രധാന ധർമ്മം എന്താണ്?” “communication” “ എതു ഭാഷയായാലും ,we want to communicate better. സാഹിത്യകാരനും അതു തന്നെ യാണ് ചെയ്യുന്നത്. പക്ഷേ സൃഷ്ടി ചെയ്യാനുള്ള അത്യപൂർവമായ കഴിവ് സാഹിത്യകാറ്രന്റേതു മാത്രമാണ്. എനിക്ക് പാട്ട് പാടണം എന്നുണ്ട് പക്ഷേ ഞാൻ പാടീയാൻ പാടുമോ? എനിക്ക് നൃത്തം ചെയ്യണമന്നുണ്ട്.ഞാൻ തുള്ളി ഓടിയാൽ അത് നൃത്തം ആകുമോ? എനിക്ക് അഭിനയിക്കണമെന്നുണ്ട് എത്ര ശ്രമിച്ചാലും മുഖത്ത് ഭാവങ്ങൾ പ്രത്യക്ഷപ്പെടുന്നില്ല. സൃഷ്ടി ചെയ്യാനുള്ള കഴിവ് ഒരു വരദാനമാണ്. ഓരോ വ്യക്തിയും ഗർഭപാത്രത്തിൽ നിന്ന് പുറത്തേക്ക് എഴുന്നള്ളുന്നത് ഓരോ പ്രത്യേക കഴിവുമായിട്ടാണ്. ഒരു ഭൌതിക വാദിയും ഇത് നിഷേധിക്കുമെന്ന് തോന്നുന്നില്ല. ഞാൻ അല്പം digress ചെയ്തു പോയോ….?” “ നമ്മൽ ഭാഷയേക്കുറിച്ചാണ് പറഞ്ഞുവന്നത് മാഷേ” “രാജീ, വളരെ നന്ദി.ഞാൻ ചിലപ്പോൾ ഇങ്ങിനെയാണ്. വല്ലാതെ വഴിതെറ്റി പോകും. നമ്മൽ സാഹിത്യ ഭാഷയെ ക്കുറിച്ചാണല്ലോ പറഞ്ഞു വന്നത്. സാഹിത്യ ഭാഷ സാഹിത്യകാരന്റേതു മാത്രമാണ്. അതിനു സമാനമായി മറ്റൊന്നില്ല. അതായത് സാഹിത്യകാന്റേയും ശാസ്ത്രജ്ഞന്റേയും ഭാഷകൾ തമ്മിൽ വ്യത്യാസമില്ലേ? ശാസ്ത്രജ്ഞൻ ഭാഷയെ ഉപയോഗിക്കുന്നത് വെറും symbols ആയി മാത്രമാണ്. ‘X’ എന്ന് ശാസ്ത്രജ്ഞൻ പറഞ്ഞാൽ വ്യക്തമായ ഒരാശയം മാത്രമേ അത് പ്രതിനിധാനം ചെയ്യൂ.എന്തിനെ നിർവചിക്കുമ്പോഴും ഈ വ്യക്തത ശാസ്ത്രജ്ഞന്റെ ഭാഷയിൽ ഉണ്ടാവും. പക്ഷേ സാഹിത്യകാരനെ സംബന്ധിച്ചിടത്തോളം ഒരു വാക്കിന്റെ പ്രയോഗത്തിൽ പലേ അർത്ഥ തലങ്ങളും ഉണ്ടായി എന്നു വരാം. അനുവാചകന്റെ അനുഭവസമ്പത്തിനേ ആശ്രയിച്ച് ഈ അർത്ഥ തലങ്ങൾ കൂടുകയോ, കുറയുകയോ ചെയ്യാം. ഒരു കവിതക്ക് അല്ലെങ്കിൽ നോവലിന് വിവിധ വ്യാഖ്യാനങ്ങൾ ഉണ്ടാവുന്നത് ഇക്കാരണം കൊണ്ടാണ്.” “അങ്ങിനെയെങ്കിൽ ഭാഷയുടെ വളർച്ചക്ക് ഏറ്റവും കൂടുതൽ സംഭാവന നല്കുന്നത് സാഹിത്യകാരന്മാർ ആയിരിക്കുമല്ലോ!” “undoubtedly. ജഗദീശ് പറഞ്ഞത് തികച്ചും ശരിയാണ്. നമ്മുടെ വെറും സംഭാഷണം സാഹിത്യഭാഷയാവില്ല. ഞാനും എന്റെ ഭാര്യയും തമ്മിൽ ശണ്ഠതുടങ്ങിയാൽ വികാരം ഓളം തള്ളുമെങ്കിലും അത് അപ്പടി സാഹിത്യത്തിൽ ഉപയോഗിക്കാൻ ആവില്ല. അതെ പോലെ കുട്ടികളുടെ ചലപില ഭാഷയിൽ എന്ത് അർത്ഥമാണ് ഉണ്ടാവുക? രാഷ്ട്രീയ നേതാവിന്റെ ഇലക്ഷൻ പ്രചരണാർത്ഥമുള്ള ഭാഷ സാധാരണക്കാരുടെ വികാരം ചൂഷണം ചെയ്യാൻ മാത്രമുള്ളതാണ്. ഇതെല്ലാം അതേപ്രകാരം സ്വീകരിക്കുന്നതിനു പകരം വേണ്ട അളവിൽ പ്രത്യേക സാഹചര്യങ്ങളിൽ അത് ഉപയോഗിക്കുന്നതിലാവും സാഹിത്യകാരന്റെ വിവേചനാധികാരം” “അങ്ങിനെ യാണെങ്കിൽ സാഹിത്യ ഭഷ ഏതുമാതിരി ആയിരിക്കണം?” “ ജോൺസൺ, അത് വളരെ പ്രകടമല്ലേ? സാഹിത്യകാരൻ വികാര വിചാരങ്ങളുടെ അനുപാതം യോജ്യമാം വിധം കാത്തുസൂക്ഷിക്കുന്നു.പലേ അർത്ഥ തലങ്ങൾ സൃഷ്ടിക്കപ്പെടാൻ സഹായകമായ രീതിയിൽ വാക്കുകൾ സമ്മേളിപ്പിക്കുന്നു.-ഇതിനെ artistic fusion of words എന്നു പറയുന്നു.അവയിൽ നിന്ന് images അഥവാ mental pictures ഉയർന്നു വരുന്നു. ഉൽ‌പ്രേക്ഷയും ഉപമയും കലർന്ന അലങ്കാര ഭഷയാണ് സാഹിത്യകരന്റേത്. ധ്വനി യാണ് ഇതിലേ കാതലായ അംശം.ഗൂഢാർത്ഥങ്ങൾ മനസ്സിലാക്കാനുള്ള വായനക്കാരന്റെ സാമർത്ഥ്യം പലപ്പോഴും പരിശോധിക്കപ്പെടുന്നു. ചുരുക്കത്തിൽ സംസാരഭാഷ സ്പുടം ചെയ്തതാണ് സാഹിത്യ ഭാഷ.” “ഭാഷയേക്കുറിച്ച് ഒരേകദേശരൂപം കിട്ടി.പക്ഷേ സാഹിത്യകാരൻ പ്രതിപാദിക്കുന്ന വിഷയങ്ങളേ കുറിച്ചു കൂടി പറഞ്ഞു തരുമോ? ഞാ‍ൻ ഉദ്ദേശിച്ചത് - themes-എന്നാണ് മാഷേ”