2010, മേയ് 28, വെള്ളിയാഴ്‌ച

യുദ്ധ ഭൂമിയിൽ

നിളാനദിക്കരയിലെ

നിലം പൊത്താറായ

നാലുകെട്ടിന്റെ

കോലായിൽ

കാല്ത്തിന്റെ പുഴുകുത്ത് പേറും

‘പരമനാറി’ ഒരുവൻ വാണിരുന്നു.

വർഗ്ഗസ്നേഹികളാൽ നിഷ്കാസിതനായി

സ്വയം രക്ഷപ്പെടാനാവതെ

അക്ഷരം വിറ്റ് കാലം കഴിക്കവെ

തിരമാലകളിൽപ്പെട്ട നീർചെടി പോലെ

ലക്ഷ്യമില്ലാതെ കാറ്റത്ത് ആടിയുലഞ്ഞ്

ഒരു നാളവൻ നഗരത്തിൽ പ്രത്യക്ഷ്നായി.

നാലുവരി പാത ഓരത്തെ പേരാൽ തണലിൽ

വേറിട്ടൊരു യുദ്ധ ഭൂമിയിൽ

പുല്ലുമേഞ്ഞ കൂരപോലെ താടിയും ഒട്ടിയകവിളുകളും

ആലിലപോൽ വിറക്കും വിരലുകളാൽ തല താങ്ങിയും

പാതി അടഞ്ഞ കണ്ണുകളുമായവൻ

“വീണിതല്ലോ കിടക്കുന്നു ധരണിയിൽ

ശോണിതവു മണിഞ്ഞയ്യോ ശിവ ശിവ!!“