2008, നവംബർ 10, തിങ്കളാഴ്‌ച

സ്വപ്ന സഞ്ചാരങ്ങളിലൂടെ ഭാഗം-3

രംഗം 3 അനിശ്ചിതമായ എന്തിനേയോ തേടി അനന്തമായ യാത്ര തുടരുകയാണ്. ചുറ്റും ചോളവയലുകൾ പച്ചവിരിച്ചതു പോലെ നീണ്ടുനിവർന്ന് കിടന്നിരുന്നു. കുറേ ദൂരം പോയപ്പോൾ മെയിൻ റോഡിനരുകിൽ നാലഞ്ച് തേക്കുമരങ്ങളും ചോലമരങ്ങളും നട്ടുപിടിപ്പിച്ചിരുന്ന സ്ഥലം. ചോലമര ചുവട്ടിൽ ഒരു വടക്കേ ഇന്ത്യൻ കുടുംബം തറയിൽ ഷീറ്റുവിരിച്ച് ആഹാരം കഴിക്കുന്നു. അതിനരികിലൊരു നാടൻ ഹോട്ടൽ. അവിടെ ഞങ്ങൾക്ക് ഒരു മേശയും ഏതാനും കസേരകളും ഉപയോഗിക്കാൻ അനുവാദം കിട്ടി. എല്ലാവരും ഇഷ്ടം പോലെ, തൃപ്തിയോടെ കഴിക്കണമെന്ന നിർബന്ധ ബുദ്ധിയോടെ രവിയും, ജനാർദ്ദനനും വിളമ്പാനായി കാ‍ത്തുനിന്നു. വടക്കേ ഇന്ത്യയിലെ ഒരു കുഗ്രാമത്തിലിരുന്ന് കഴിച്ചു ശീലിച്ച സ്വാദിഷ്ടമായ കേരളഭക്ഷണം കിട്ടുമ്പോഴുള്ള സന്തോഷം എങ്ങിനെയാണ് പറഞ്ഞു ഫലിപ്പിക്കുക! എന്തും നിറഞ്ഞ മനസ്സോടെ ചെയ്യുമ്പോഴാണല്ലോ തൃ പ്തിയുണ്ടാവുക. വിശക്കുമ്പോൾ രുചിയുള്ള ആഹാരം സസ്സന്തോഷം വിളമ്പിയനുഗ്രഹിച്ചിരുന്ന ഈ മുഖങ്ങളെ ഒരിക്കലും മറക്കാൻ ആവില്ല. സൃഷ്ടിയുടെ രഹസ്യങ്ങൾ തേടിയലഞ്ഞ വ്യക്തികൾ ശക്തന്മാരായിരുന്നു. വ്യക്തികളുടെ കനത്തസംഭാവനകളിലൂടെയാണ് മാനവസംസ്കാരത്തിsâയും ശാസ്ത്രത്തിsâ യും പുരോഗതി. ശ്രിദ്ധിസായിബാബയും അങ്ങിനെയൊരു അതിമാനുഷ നായിരുന്നിരിക്കണം. അദ്ദേഹത്തിന്റെ സംഭാവനകൾ എന്തു തന്നെ ആയിരുന്നാലും അദ്ദേഹം ജനിച്ചു ജീവിച്ചിരുന്ന ആ പ്രദേശം ഒരു ചെറിയ നഗരം ആയി ക്കഴിഞ്ഞിരിക്കുന്നു. മനുഷ്യ സമുദായത്തിന് നന്മ ചെയ്യുന്നവരെല്ലാം-അത് ക്രിസ്തുവായാലും, ബാബയായാലും രാമനായാലും,നബിയായാലും വാഴ്ത്തപ്പെടേണ്ടവരാണ്. ഔന്നത്യമുള്ള വ്യക്തികൾക്കു മാത്രമേ സമുദായത്തി ന്റെഒഴുക്ക് നിയന്ത്രിക്കാനാവൂ .അവരേതു മേഖലകളിൽ പ്രവർത്തിക്കുന്നു എന്നത് അപ്രസക്തമാണ്. ഇവിടെ യുക്തിക്കല്ല വ്യക്തിപ്രഭാവത്തിനാണ് പ്രാധാന്യം. ജന്മനാ കിട്ടുന്ന വിശേഷബുദ്ധിയും, തീഷ്ണാനുഭവങ്ങളിൽ നിന്നു ലഭിക്കുന്ന പ്രായോഗിക വീക്ഷണവും കൂടി ചേർന്ന് ഉരുകി സ്പുടം ചെയ്തു വരുമ്പോഴാണ് വിശിഷ്ട വ്യക്തികൾ ഉണ്ടാവുന്നതും ,ജീവിക്കുന്നതും. ജനകോടികൾ ജീവിക്കുന്നില്ലല്ലോ! പുഴുക്കളേപ്പോലെ ഇഴയാനല്ലേ കഴിയൂ. കായൽ‌പരപ്പിലെ പായലുകളെപ്പോലെ കാറ്റിനൊത്ത് ഒഴുകി അലഞ്ഞു നടക്കാനും. വി.ഐ.പി. മാർക്കുള്ള പ്രത്യേക വഴിയിലൂടെ ഞങ്ങൾ സായിബാബ അന്ത്യവിശ്രമം കൊള്ളുന്ന മണ്ഡപത്തിലെത്തി. . ബാബയെ ദൈവമാക്കനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു.ഇനി കാലമാണ് എല്ലാം നിശ്ചയിണ്ടത്. അത് കാലത്തിനു വിടുക. തിരിച്ച് പോർട്ടിക്കോയിൽ എത്തിയപ്പോൾ ശ്രീമാൻ നാരയണ ന്റെ ചെരിപ്പുകൾ കാണാനില്ല. ആരോ മാറി എടുത്തിരിക്കുന്നു. “എല്ലാം അടിച്ചുമാറ്റാൻ വെമ്പൽകൊള്ളുന്ന ജനനേതാക്കൾക്ക് എത്ര നിസ്സരമാണ് ഒരു ജോടി ചെരിപ്പുകൾ!” എല്ലാവരും ബസ്സിൽ തിരികെ എത്തിയപ്പോൾ അയ്യരുടെ വക കമന്റ്. ‘ഒരു ചെറിയകാര്യത്തിന് ഇത്രയും വലിയ ഫിലോസഫി വേണോ സ്വാമീ?’ അന്തർജനത്തിന്റെയാണ് ചോദ്യം.അരബി രംഗപ്രവേശം ചെയ്തതോടെ കർട്ടൻ വീഴുന്നു. വീണ്ടും കർട്ടൻ ഉയർന്നു. ഗയിഡും ഗാർഡിയനും ഫിലോസഫറുമൊക്കെയായ അരബി രംഗത്തുണ്ട്.അദ്ദേഹം മൈക്ക് എടുത്ത് പ്രസംഗം ആരംഭിച്ചു.” നമ്മാൾ ഇനി പോകുന്നത് അത്യപൂർവമായ ആചാരാനുഷ്ഠാനങ്ങളുള്ള ഒരു പ്രദേശത്തെ ക്ഷേത്ര സന്നിധിയിലേക്കാണ്‌ ശനീശിങ്കപ്പൂരിലെ ശനീശ്വര ക്ഷേത്രം. ഈ ക്ഷേത്രത്തി ന്റെ 5 കി.മി.ചുറ്റളവിലുള്ള വീടുകൾക്കും കടകമ്പോളങ്ങൾക്കും മറ്റുകെട്ടിടങ്ങൾക്കും ഒന്നും ഒരു വി ധവാതിലുകളും ഇല്ല. എങ്കിലും അവിടെ മോഷണം നടക്കാറില്ലത്രേ! എല്ലാവർക്കും പ്രവേശനം ഉണ്ടെങ്കിലും പുരുഷന്മാർക്കുമത്രം പൂജാസാമഗ്രികൾവാങ്ങി അവർ തരുന്ന കാവിമുണ്ടും ധരിച്ച് കുളിച്ചീറനായി വന്ന് സ്വയം പൂജ ചെയ്യാം. സ്ത്രീകൾക്ക് പൂജചെയ്യാനാവില്ല. പകരം ഒരു പുരുഷനെക്കൊണ്ട് പൂജചെയ്യിക്കാം.” അര മണിക്കൂറിനുള്ളിൽ ഞങ്ങൾ ശനീശ്വരൻ കോവിലിലെത്തുകയും പുരുഷന്മാരിൽ ചിലർ പൂജ ചെയ്യാനായി ഒരുങ്ങിയ സമയം കൊണ്ട് ഞാൻ പരിസരം ശ്രദ്ധിച്ചു. കടകൾക്കോ,വീടുകൾക്കോ,മറ്റേതെങ്കിലും കെട്ടിടങ്ങൾക്കോ ഒരുവിധത്തിലുള്ള വാതിലും ഉണ്ടായിരുന്നില്ല. തുറന്ന സ്ഥലത്ത് ഇംഗ്ലീഷിൽ ഒന്ന് [1] എന്ന് എഴുതിയതുപോലെ ഒരു അടയാളമുണ്ടെന്നു തോന്നുന്ന വളരെ വലിപ്പമുള്ള ഒരു കരിങ്കല്ലിൽ പൂജാസമഗ്രികളുടെ കൂടെയുള്ള എണ്ണ അഭിഷേകം ചെയ്യുന്നതാണ് പ്രധാന വഴിപാട്. അതിനു വേണ്ടി ഒരു വശത്ത് കെട്ടി യിട്ടുള്ള ഒരു പീഠവും അതിലേക്ക് കയറാനായി പടികളും ഉണ്ടായിരുന്നു. പത്തും ഇരുപതും ലിറ്റർ കൊള്ളുന്ന പ്ലാസ്റ്റിക് പാത്രങ്ങളിൽ എണ്ണയുമായെത്തിയ ഭക്തർ കുറവായിരുന്നില്ല. കറുത്ത മുണ്ടും ബനിയനും ധരിച്ച ഒരാൾ വേണ്ടിവന്നാൽ സഹായിക്കാനായി അഭിഷേകം ചെയ്യുന്നതിനു തൊട്ടടുത്തുതന്നെ നിൽക്കുന്നുണ്ടായിരുന്നു അഭിഷേകം കഴിക്കുന്ന എണ്ണ മുഴുവൻ എങ്ങോട്ടാണ് പോകുന്നത് എന്നറിയാൻ കഴിഞ്ഞില്ല. തിരികെ ബസ്സിൽ വന്നിരുന്നു. പൂജകഴിക്കാൻ പോയവർ തിരികെ എത്തുന്നതുവരെ വിശ്രമിക്കാനായത് വളരെ ആശ്വാസമേകി. വൈകിട്ട് മുറിയിൽതന്നെ ആഹാരം എത്തിച്ചതുകൊണ്ട് എവിടെയ്ക്കും പോകേണ്ടി വന്നില്ല.രാജീവിനോട് ചോദിച്ചപ്പോൾ അരബിന്ദോയുടെ നിർദ്ദേശമാണെന്നറ്രിഞ്ഞു. കയ്യിലിരുന്ന ഷീറ്റ് വിരിച്ച് ഉറങ്ങാനായി പിന്നത്തേ ശ്രമം പിറ്റേന്ന് പൈപ്പിൽ നിന്നു കിട്ടുമെന്ന് പറഞ്ഞിരുന്ന ചൂടുവെള്ളത്തിന് കാത്തിരുന്നു മടുത്ത്അപ്പോൾ തണുത്ത വെള്ളത്തിൽതന്നെ ഉഗ്രൻ ഒരു കുളി പാസാക്കി . പ്രഭാത ഭക്ഷണം റഡിയായി എന്ന അരബിയുടെ അറിയിപ്പിനു പിറകെ തന്നെ ബ്രഡ്ഡും,ഉപ്പുമാവും, കടലക്കറിയും എത്തിയതിനാൽ വളരെ അധികം സംതൃപ്തിയോടെ അരബി വിശേഷിപ്പിക്കുന്ന ‘പുതുപുത്തൻ ബസ്സിൽ‘കയറി സഹയാത്രികരോടൊപ്പം ഇരിപ്പായി. അരബി എത്തിയതും ബസ്സ് പുറപ്പെട്ടു. പണിതീരാത്ത ലോഡ്ജിsâ ഗുണഗണങ്ങളേ കുറിച്ച് ആരൊക്കെയോ ശബ്ദം താഴ്ത്തി സംസാരിക്കുന്നുണ്ടായിരുന്നു. പതിവ് ആമുഖ പ്രസംഗത്തിനു പകരം അയ്യരുടെ വക ക്വിസ്സ് പ്രോഗ്രാമോടെയായിരുന്നു തുടക്കം. പുരാണ കഥാപാത്രങ്ങളെ കുറിച്ചുള്ള ക്വിസ്സ് തുടങ്ങിയപ്പോൾ എല്ലവരും ഉഷാറയി. എങ്കിലും ക്വിസ്സ് മാസ്റ്റർ തന്നെ പലപ്പോഴുമുത്തരം പറയേണ്ടിവന്നതുകൊണ്ട് അരബിയുടെ പ്രോത്സാഹനം ഉണ്ടായിട്ടുകൂടി ഉദ്ദേശിച്ച ഫലം കണ്ടില്ല. ഏറ്റവും അധികം ശരിയുത്തരം പറഞ്ഞ അന്തർജനത്തി ന്റെ പ്രകടനമായിരുന്നു അല്പമെങ്കിലും ആശ്വാ‍സമായത്. ലോഡ്ജിൽ നിന്നും150 കി.മി. സഞ്ചരിച്ച് ഒരു ചെറിയ പൂന്തോട്ടത്തിൽ എത്തിയപ്പോൾ അരബി പറഞ്ഞു”ഇനി ന്മുക്ക് മഹാരാഷ്ടാ ടൂറിസ്സം വക ബസ്സിലാണ് പോകേണ്ടത്.ലക്ഷ്വറി ബസ്സിന് 15-ഉം സാദാബസ്സിന് 10-ഉം ഉറുപ്പിക യാണ് ചാർജ്ജ്.അവരവർ ടിക്കറ്റ് വാങ്ങി ബസ്സിൽ കയറണം. എല്ലവരും സാദാബസ്സിൽ കയറാൻ ടിക്കറ്റ് വാങ്ങി. വളരെ കുറച്ചു സമയമേ അജന്താ ഗുഹകളുടെ സമീപം എത്താൻ എടുത്തുള്ളു .ഇനി ദാ ഈ കുന്നു കയറി മറുവശത്ത് എത്തിയാൽ ഗുഹാമുഖമായി. അവിടെ എത്തിയപ്പോഴാണ് അകത്തു കയറനുള്ള ടിക്കറ്റ് ആരും വാങ്ങിയിട്ടില്ല എന്ന കാര്യം ശ്രദ്ധയിൽ പെട്ടത്. വളരെ വേഗത്തി ൽ അരബി തിരികെ പോയി ടിക്കറ്റുമായി എത്തി. ഉദ്ദേശം 2500 വർഷങ്ങൾക്കു മുമ്പുതന്നെ മനുഷ്യൻ കല്ലിൽ കലകൾ രചിക്കാൻ തുടങ്ങിയിരുന്നു. കല്ലിൽ ഗുഹകൾ നിർമ്മിക്കുന്ന വാസ്തു വിദ്യയുടെ തുടക്കം ഈജിപ്തിലും, അസ്സിറിയയിലും,ഇറനിലിലും, ഗ്രീസ്സിലും ആണെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഭാരതത്തിൽ വികസ്സിച്ചു വിടർന്ന മാതിരി ഈകല മറ്റൊരു രാജ്യത്തും വികസ്സിച്ചിട്ടില്ല എന്നത് അഭിമാനിക്കത്തക്കതു തന്നെയാണ്.ബി.സി. 800നും എ.ഡി. 1100 നും ഇടക്ക് ഭാരതത്തി ന്റെ എല്ലാ കോണിലും പടർന്നു പന്തലിച്ച ഒരു സൃഷ്ടിയായി വേണം ഇതിനെ കരുതാൻ. ഉത്തരമഹാരഷ്ട്രയിൽ ഏകദേശം 300 കി.മി. ചുറ്റളവിൽ മാത്രം എത്ര എത്ര ഗുഹാക്ഷേത്രങ്ങളാണ് നമുക്ക് കാണാൻ കഴിയുന്നത്.പ്രത്യേകിച്ചും നാസിക് ജില്ലയിൽ. ഒരു പക്ഷേ ഡക്കാൺ പീഠ ഭൂമിയിൽ അതിനു യോജിച്ച പാറകളുടെ ശേഖരം ഉള്ളാതാവാം ,അനവധി ഗുഹകാൾ ഒരുമിച്ച് കാണപ്പെടാനുള്ള പ്രധാനകാരണം.അന്ന് ഇതേപോലെ തടിയിൽ നിർമ്മിച്ചിട്ടുണ്ടയിരുന്ന ക്ഷേത്രങ്ങളുടെ ഒരനുകരണമായിട്ടു വേണം ഈ ഗുഹകളെ കാണേണ്ടത്.തടിയിൽ നിർമ്മിച്ചവ എളുപ്പത്തിൽ നശിക്കുന്നവയാണല്ലൊ! കല്ലിലായപ്പോൾ അതി ന്റെ സൌന്ദര്യം ഇന്നും നമുക്ക് അനുഭവവേദ്യമായി തുടരുന്നു. ഈ കല്ലിലെ ഗുഹകളെ ചൈതന്യങ്ങളെന്നും , വിഹാരങ്ങളെന്നും അറിയപ്പെടുന്നു. ചിതന്യങ്ങളുടെ പ്രധാനഘടന വലിയ കെട്ടുവള്ളങ്ങളുടേതു പോലുഉള്ള വളഞ്ഞ മേൽക്കൂരയും, വശങ്ങളിൽ മേൽക്കൂരയെ താങ്ങി നിറുത്താനെന്നപോലെയുള്ള തൂണുകളും,തൂണുകൾക്ക് അപ്പുറമായി ചെറിയ മുറികളുമായിട്ടാണ്. ഈ ചെറിയ മുറികളിലായിരുന്നിരിക്കാം ബുദ്ധസന്യാസികൾ പ്രാർത്ഥനയോടെ ദിവസ്സങ്ങൾ കഴിച്ചുകൂട്ടിരുന്നത്. പ്രവേശന കവാടത്തി ന്റെ നേരെ എതിരെ ഉള്ളിലായി ഏറ്റവും അറ്റത്തുള്ള പവിത്ര സ്ഥാനത്ത് താമരയുടേയോ, മാനിന്റേയോ രൂപങ്ങൾ കൊത്തിവച്ചിട്ടുള്ള ഒരു പീഠത്തിൽ ശ്രീബുദ്ധ ന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നു. ഒരോ ഗുഹയിലും ഓരോ ഭാവങ്ങളിലുള്ള ബുദ്ധപ്രതിമകളാണ് കാണുക. എല്ലാ ഗുഹകൾക്കും, ഗുഹാമുഖത്തെ ഒന്നായിചിത്രീകരച്ചിരിക്കുന്ന ലേഔട്ടിനും കുതിര കുളമ്പിന്റെ അകൃതി ആയിട്ടാണ് എനിക്കു തോന്നിയത്. പിന്നിട് വ്യൂപോയിന്റ് എന്ന സ്ഥലത്ത് നിന്നും അ തോന്നൽ ശരിയായിരുന്നു എന്ന് മനസിലായി. അജന്തയിലെ 9ഉം 10ഉം ഗുഹകൾ പ്രസിദ്ധങ്ങളാണ്. വിശാലമായ പൂമുഖത്തു നിന്നു നോക്കിയാൽ പരസ്പരം ബന്ധിച്ചിട്ടുള്ള 3 എടുപ്പുകൾ കാണാം.പിരമിഡിന്റെ മുകളിൽ കപ്പു കമഴ്ത്തി വച്ചതുപോലുള്ള മേൽക്കൂര,ചുറ്റും അനകളാൽ താങ്ങി നിരുത്തിയിരിക്കുന്നു. എന്ന് തോന്നുന്ന വിധത്തിലാണ് പണിതിരിക്കുന്നത്. വടക്കുഭാഗത്തായി തുമ്പികൈ നഷ്ടപ്പെട്ട ഒരാനയും അതിനടുത്ത് ഒരു സ്തൂപവും കാണാനായി. ചുവരുകളിൽ ശിവകഥകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. ഒരോ രൂപവും കൊത്തുപണികളാൽ സൌന്ദര്യവൽക്കരിച്ചിരിക്കുന്നത് കാണേണ്ടതു തന്നെയാണ്. കൂട്ടത്തിൽ വിഷ്ണുവിനെ വഹിക്കുന്ന ഗരുഢനും ,നരസിംഹാവതാരവും,രാവണന്റെ കൈലാസോദ്ധാരണവും…എല്ലാം അതിസുന്ദരം തന്നെ.മണ്ഡപത്തിനഭിമുഖമായിട്ടുള്ള നന്ദിയുടെ പ്രതിമക്ക് ഇരുവശങ്ങളിലുമായി ദ്വജസ്തംഭങ്ങളുമുണ്ട്. കല്ലിൽതീർത്ത ഒരു മഹാകാവ്യമായി മാത്രമേ കൈലാസ് ക്ഷേത്രത്തെ ആർക്കും കാണാൻ സാധിക്കയുള്ളു. 21ഉം 29ഉം ഗുഹകളും അതുശയിപ്പിക്കുന്നവ തന്നെ. മുതലയെ ആലേഖനം ചെയ്തിരിക്കുന്ന ഒരു പീഠത്തിൽ അനവധി സുന്ദരിമാരോടൊപ്പം നിൽക്കുന്ന ഗംഗാദേവിയുടേയും യമുനാദേവിയുടേയും ശില്പവും, വളരെ വിസ്തരിച്ച് ഒരു ചുമരിൽ കൊത്തിയിരിക്കുന്ന ശിവപാർവതീ കല്യാണവും എടുത്തു പറയാതെ വയ്യ. മൂന്നു വശത്തുനിന്നും കയറാവുന്ന തരത്തിലാണ് 29-മത്തെ ഗുഹയുടെ പ്രവേശന കവാടം. എട്ടു കൈകളുള്ള ശിവന്റെഒരു വലിയ പ്രതിമ കയറുന്ന ഉടനെതന്നെ വരാന്തയിൽ കാണാം. മറ്റൊന്ന് കോപം കൊണ്ട് എല്ലാം നശിപ്പിക്കാനൊരുങ്ങി നൃത്തം ചെയ്യുന്ന വിധത്തിലാണ്. ദ്വാരപാലകന്മാരെ ആലേഖനം ചെയ്ത വാതിലുകൾ നാലു ഭാഗത്തേക്കും ഉള്ള ഒരു ഗർഭഗ്രഹവും അതിനകത്തായി ഒരു വലിയ ശിവലിംഗ പ്രതിഷ്ഠയും പ്രതേകം ശ്രദ്ധിക്കപ്പെടുന്നതാണ്. ശ്രീരാമ സീതാസ്വയംവരം കൊത്തിയിട്ടുള്ള ഒരു ചുവരിനു താഴെ ഇരുന്ന് പലരും ഗ്രൂപ്പ് ഫോട്ടോഎടുക്കുന്നുണ്ടായിരുന്നു. നേരെ എതിരേ സ്വയംവരം വീക്ഷിക്കുന്നതായി തോന്നുന്നവിധം ശിവപാർവതിമാരുടേയും ചുവർ ലിഖിതം കാണാമായിരുന്നു. പിന്നീടുപോയ ജൈന ഗുഹകളിൽ (30-31-32) 39-മത്തെ ഗുഹയെ “ഛോട്ടാ കൈലാസ്” എന്നണത്രേ അറിയപ്പെടുന്നത്. ഇവയിൽ ദേവേന്ദ്രനും, ഇന്ദ്രാണിയും ഒക്കെയുള്ള സഭാമണ്ഡലവും ഒരു വലിയ ആനയും,കൊത്തുപണികളാൽ അലംകൃതമായ തൂണുകളും വളരെ അധികം തീർത്ഥങ്കര പ്രതിമകളും ഉണ്ടായിരുന്നു. മഹാവീരന്റേതെന്ന് കരുതുന്ന ഒരു മണ്ഡപത്തിന്റെമേൽകൂര വളഞ്ഞതും ഉൾവശം താമരയിതളുകൾ ഒരു പ്രതേക വിധത്തിൽ അടുക്കിയിരിക്കുന്ന പോലെ ചിത്രീകരിച്ചിരിക്കുന്നതും
പ്രശംസിക്കപ്പെടേണ്ടതു തന്നെയാണ് തിരികെ വന്ന് അരബിയുടെ അടുക്കൽ നിന്നും പ്രത്യേക അനുമതിയോടെ ബുദ്ധഗുഹകൾ കാണാൻ പോയെങ്കിലും 12 ഗുഹകളിൻ വെറും രണ്ട് (10,12) എണ്ണം മാത്രം പുറമെനിന്നു കാണുന്നതിനുള്ള സമയമേ കിട്ടിയുള്ളു. അവയാകട്ടെ മൂന്നുനിലയുള്ള വലിയ വിഹാരങ്ങളായിരുന്നെങ്കിലും കോൺക്രീറ്റുകെട്ടിടത്തിന്റെ പ്രതീതി ഉളവാക്കുന്നതായിരുന്നു. തിരിച്ചെത്തി പുറപ്പെടാൻ തയ്യാറെടുത്തിരുന്ന ബസ്സിൽ കയറി ആദ്യം കണ്ട സീറ്റിൽ ഇരുന്നു. “ഇനി ഗ്രീഷ്മേശ്വരത്തേക്കാണ്‌ യാത്ര” ബസ്സ് നീങ്ങിയതും അരബിയുടെ വക അനൌൺസ്മെന്റ് ഉണ്ടായി

1 അഭിപ്രായം:

  1. Sir,
    Though i had posted my opinion yesterday in malayalam, it seems not to have come. The write up is beautiful, and i am of the opinion u could add little more spice. to read the matter is going through the experiance once more.ranjana

    മറുപടിഇല്ലാതാക്കൂ