2009, ഏപ്രിൽ 4, ശനിയാഴ്‌ച

മരണം പടിവാതില്കൽ എത്തും മുമ്പ്

വിളക്കുകെടുത്താൻ സമയമായെങ്കിലും ഇരുട്ടിന്റെ ശൂന്യതയിൽ, ഉള്ളിന്റെ ഉള്ളിൽ ജ്വലിക്കും ദീപമുയർത്തട്ടെ,ചുറ്റും വീശും കാറ്റിൽ കെട്ടുപോയാലും എണ്ണയൂട്ടി തിരികൊളുത്താൻ അമ്മയുണ്ടല്ലോ! സ്നേഹത്തിന്റെ അഗാധതയിൽ നിന്നുയർന്നു ദു:ഖത്തിൻ കുമിളകൾ വെന്തുരുകും ചൂടിൽ മരണത്തിൻ പടിവാതിലിൽ ഞാനെന്റമ്മയെ കണ്ടു ആശ്വാസത്തിന്റെ കണ്ണുനീരരുവിയിൽ നീന്തി തുടിച്ചു ഞാനല്പനേരം സ്വയം മറന്ന് ഊളിയിട്ടു ആത്മാവിൻ മടിത്തട്ടിലേക്കായ്. ഇരുട്ടിലാകെ തപ്പിതടഞ്ഞു കരണം മറിഞ്ഞു മലർന്നു പൊങ്ങി അമ്പ് കൊണ്ട് മലച്ച മീൻ കണക്കെ. സായാഹ്നമായ് സന്ധ്യയായ് സമയമായ് ഇനി ഇരുട്ടിന്റെ ശൂന്യതയിലേക്ക് ഒഴുകിമറയാൻ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ